ശ്രവണം കൊണ്ടോ പ്രവചനംകൊണ്ടോ മാത്രം ജ്ഞാനം അനുഭവഭേദ്യമാകയില്ല. നിങ്ങള്‍ക്ക് പ്രബലവും അവിചിന്നവുമായ വൈരാഗ്യമുണ്ടായിരിക്കണം. ഇൗശ്വരനൊഴികെ മറ്റുള്ളതെല്ലാം ക്ഷണികവും മായികവും നശ്വരവുമാണെന്ന ബോധം നിരന്തരമായി പുലര്‍ത്തണം. എന്നാല്‍ മാത്രമേ മനസ്സിനെ ഭോഗ്യവസ്തുക്കളില്നിന്ന് പിന്‍വലിക്കുവാന്‍ കഴിയൂ. അല്ലെങ്കില്‍ നിസ്സാരമായ അഭിലാഷങ്ങള്‍പോലും നിങ്ങളെ പാശങ്ങള്കൊണ്ട് വരിഞ്ഞുകെട്ടും. മനസ്സ് അന്തര്മുഖമാകാനും അങ്ങനെ ഏകാന്തതയുടെയും മൗനത്തിന്റെയും മാധുര്യം നുകരാനും വാസനകളും മോഹാസക്തികളും അനുവദിക്കുകയില്ല. മനസ്സിന്റെ ശിക്ഷണത്തോടും എന്നാല്‍ ക്ഷമയോടും പരിശീലിപ്പിക്കുന്നു.
സ്മരണ, നാമജപം, സങ്കീര്‍ത്തനാലാപം, തത്വവിചാരം സ്വാദ്ധ്യായം, ആരാധന, ധ്യാനം എന്നിവ ഉള്‍ക്കൊള്ളുന്ന നിരന്തരം സാധനാ പരിപാടിയില്‍ മനസ്സ് സദാ വ്യാപരിക്കത്തക്കവണ്ണം അതിനെ നിരോധിക്കണം. മനസ്സിനെ ശുദ്ധീകരിക്കാതെ ഭക്തിയോ ജ്ഞാനമോ ഉദയം ചെയ്യുകയില്ല.
വിവിധ ഭോഗങ്ങള്‍ ക്ഷണികമാണ്. എന്തെന്നാല്‍ ഭോഗയോഗ്യങ്ങളായ വസ്തുക്കള്‍ നശ്വരമാണ്. മാത്രവുമല്ല സുഖഭോഗങ്ങള്‍ അനുഭവിക്കുന്നോ അതിനുള്ള അഭിലാഷം. അഗ്നികുണ്ഡത്തിലൂടെയാണ് മനസ്സ് ശാന്തമാകുക. ഭോഗത്തിലെ ത്യാഗത്തിലാണു പരമാനന്ദം, നിത്യാനന്ദം ഈശ്വരാനുഭൂതിയില്കൂടി മാത്രമേ സിദ്ധിക്കുകയുള്ളൂ.
പരാശക്തി നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് അന്തര്യാമിയായി വിരാജിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഹൃദയത്തിന്റെ അഗാധതയിലേക്ക് ആണ്ട് മുങ്ങുക. അവിടുത്തെ ഭജിക്കുക. അഭയംപ്രാപിക്കുക. നിരന്തരം സ്മരണ നിലനിര്‍ത്തുക. അഹബന്ധാനം ചെയ്യുക. അവസാനം അവിടത്തെ അസ്തിത്വത്തില്‍ നിങ്ങളെത്തന്നെ വിക്ഷേപിക്കുക. ശാന്തി സാഗരമാണ്. സുഖദായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: