സദാ ദുഃഖിതരായി കഴിയുന്നവരോട് ഭഗവാന് ചോദിക്കുന്നത് രണ്ടു കണ്ണും കാണാന്‍ കഴിയാത്തവന്റെ മുമ്പില്‍ വിളക്കു കത്തിച്ചുവച്ചാല്‍ അവനു കാണാനൊക്കുമോ? ദുഃ ഖിതര്‍ ഒരിക്കലും ഇൗശ്വരനുമായി ബന്ധപ്പെടുകയില്ല. മരണം മനുഷ്യനുള്ളതാണെന്നറിഞ്ഞാല് പിന്നെന്തിനു ദുഃഖിക്കണം.
താടി വളര്ത്തിയതുകൊണ്ടൊ രുദ്രാക്ഷം ധരിച്ചതുകൊണ്ടോമാത്രം ഈശ്വരനെ കാണുകയില്ല. ആദര്ശകര്മ്മത്തിനുവേണ്ടി എന്തുചെലവാക്കിയാലും അതിന്റെ ഇരട്ടി ജഗദീശ്വരന് തന്നുകൊള്ളും.
ഭഗവാനു മാത്രമേ ഭക്തന്മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. ഇവിടുത്തെ പ്രവര്‍ത്തനത്തിനു ധനം വരുമല്ലോ.പിന്നെന്തിനു നമ്മള് കൊടുക്കണണെന്നു ചിന്തിക്കുന്നവരുണ്ട്. കടല്‍ നിറയാന്‍ വെള്ളമൊഴിക്കണോ എന്നാണവരുടെ ചോദ്യം. സ്വാര്‍ത്ഥത വെടിയുക. പരാര്‍ത്ഥ കര്‍മ്മം ചെയ്യുക. അവരവരുടെ ശരീരംപോലും മറന്നു സ്നേഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: