ന്യൂദല്‍ഹി: ലണ്ടനിലേക്കുള്ള എയറിന്ത്യാ വിമാനം റാഞ്ചാന്‍ ശ്രമം നടന്നതായി സംശയം. ഇതേത്തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ പൈലറ്റുമാര്‍ക്കും മറ്റ് വിമാന ജോലിക്കാര്‍ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്കി. ജെറ്റ് എയര്‍വെയ്സാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് സൂചന. ഒരു യാത്രക്കാരന് പെട്ടെന്ന് ബോധം കെട്ടുവീണു. ഡോക്ടര്‍മാര്‍ എന്നവകാശപ്പെട്ട അഞ്ചു പേര് സീറ്റുകളില്‍ നിന്ന് എഴുന്നേറ്റു വന്ന് ഈ യാത്രക്കാരനെ ശുശ്രൂഷിച്ചു. പരിശോധനയെല്ലാം കഴിഞ്ഞ് ഇവര്‍ ക്യാപ്റ്റനെ (പൈലറ്റ്) കാണണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ അതിനുള്ള അനുമതി നിഷേധിച്ചു. തുടര്‍ച്ചയായി ഇവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാല്‍ കോക്പിറ്റിനുള്ളില്‍ വച്ചോ പുറത്തുവച്ചോ പൈലറ്റിനെ കാണാനുള്ള അനുമതി നിഷേധിച്ചു. വിമാനം ലണ്ടനിലേക്ക് പറക്കുമ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ അഞ്ചു പേരും പാക്കിസ്ഥാനികളായിരുന്നുവെന്ന് കണ്ടെത്തി.
അഞ്ചു പേര്‍ക്കും പാക് പാസ്പോര്‍ട്ടുകളാണ് ഉണ്ടായിരുന്നത്. അവര്‍ നല്കിയ ഫോണ്‍ നമ്പറുകള്‍ തെറ്റുമായിരുന്നു. രോഗം അഭിനയിച്ചതാണെന്നും സംശയം ശക്തമാണ്. എന്നാല്‍ എയറിന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇന്റലിജന്‍സ് അധികൃതര്‍ ഈ വാദം തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: