മോസ്ക്കോ: റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചു. വെള്ളിയാഴ്ചയാണ് പേടകം സോയൂസ് ടിഎംഎ 16 എം കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് വിക്ഷേപിച്ചത്.
അമേരിക്കക്കാരനായ ഒരു ആസ്ട്രോനോട്ടും ഒരു റഷ്യന്‍ കോസ്മോനോട്ടും അടക്കമുള്ള യാത്രികരാണ് സോയൂസില്‍ ഉണ്ടായിരുന്നത്. ഇരുവരും ഒരു വര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ താമസിക്കും. നാസ ഫ്ളൈറ്റ് എന്‍ജിനിയര്‍ സ്കോട്ട് കെല്ലി, റഷ്യന്‍ എന്‍ജിനിയര്‍ മിഖായേല്‍ കോര്ണിയെങ്കോ എന്നിവര്‍ 342 ദിവസം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ താമസിക്കും.
റഷ്യന്‍ കോസ്മോനോട്ട് ഗെന്നഡി പദല്ക്ക ആറുമാസവും. ദീര്‍ഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കെല്ലിയിലും കോണിയെങ്കോയിലുമാകും പഠിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: