ആലപ്പുഴ: ഫണ്ട് വകമാറ്റി ചെലവഴിച്ചതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ ട്രഷറികളുടെ പ്രവര്‍ത്തനം നിശ്ചലമായി. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും പ്രതിസന്ധിയിലായി. കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള പദ്ധതികള്‍ക്ക് മാത്രമേ ട്രഷറിയില്‍ നിന്ന് കഴിഞ്ഞ രണ്ടുദിവസമായി പണം നല്‍കുന്നുള്ളൂ.
വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ട്രഷറികളില്‍ നിന്നുള്ള പണം നല്‍കാതെ മരവിപ്പിച്ചിരിക്കുകയാണ്. കരാറുകാരും പഞ്ചായത്ത് അധികൃതരും ചെക്കുമായി വന്ന് വെറും കൈയുമായി തിരികെ പോകുന്ന ഗതികേടാണുള്ളത്. കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് ഉള്ളതിനിലാണ് നിലവില്‍ ട്രഷറികളുടെ പ്രവര്‍ത്തനം നാമമാത്രമായി നടക്കുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാല്‍ രണ്ടുദിവസം മാത്രമാണ് സാമ്പത്തിക വര്‍ഷത്തില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അഭൂതപൂര്‍വമായ തിരക്കായിരിക്കും ഈ ദിവസങ്ങളില്‍ ട്രഷറികളില്‍ ഉണ്ടാവുക. ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് യാതൊരു നിശ്ചയവും സര്‍ക്കാരിനില്ല.
നികുതി പിരിവിലെ വീഴ്ചയാണ് ഇത്തരത്തില്‍ ട്രഷറി പ്രവര്‍ത്തനം നിശ്ചലമാകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ കിടമത്സരവും ഭരണം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിനിടയിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. നിലവില്‍ സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതികളുടെ പണം മാത്രമാണ് ട്രഷറികളില്‍ നിന്ന് മാറിക്കിട്ടുന്നത്. പഞ്ചായത്തുകള്‍ മുഖേനയുള്ള ക്ഷേമ പെന്‍ഷനുകള്‍ക്ക് പണം ഇതുവരെ അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: