സിങ്കപ്പൂര്‍: സിങ്കപ്പൂര്‍ സ്ഥാപകന്‍ ലീ ക്യുവാന് യൂവിന്റെ അന്തിമ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശം രേഖപ്പെടുത്തുന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി: ലീ ക്യുവാന് യൂവിന്റെ വിയോഗം ഒരു വ്യക്തിയുടേതു മാത്രമല്ല, ചരിത്രത്തിലെ ഒരു അദ്ധ്യായത്തിന്റെ കടന്നു പോക്കുകൂടിയാണ്.
അദ്ദേഹം സിങ്കപ്പൂരിന്റെ മാത്രം വഴികാട്ടിയായിരുന്നില്ല, ഏഷ്യയുടെയാകെ മാര്‍ഗ്ഗദര്‍ശിയായിരുന്നു. ഇന്ന് ആ വെളിച്ചം ഇല്ലാതായി. പക്ഷേ ആ വെളിച്ചം ഒട്ടേറെ പുതു രാജ്യങ്ങള്‍ക്ക് പ്രത്യാശയുടെ നാളംകൊളുത്തി. ആ വിളക്കുകള്‍ തെളിയുന്നിടത്തോളം അദ്ദേഹം നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, അനന്തകാലം.
അദ്ദേഹത്തിന്റെ വ്യക്തിജീവിതം എന്നെപ്പോലെ ഒട്ടേറെ പേര്‍ക്കു പ്രചോദനമായി. മഹാമനുഷ്യനായിരുന്ന, ആ അര്‍പ്പിത കര്‍മ്മയോഗിക്കു മുന്നില്‍ ഞാന്‍ വിനമ്രനാകുന്നു. മുഴുവന്‍ ഭാരതീയര്‍ക്കും വേണ്ടി ഞാന്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: