ആലുവ: കുടിവെള്ളപ്രശ്നത്തിനും, ഭവന നിര്‍മ്മാണത്തിനും പ്രാധാന്യം നല്കി കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 15,18,68,800 കോടി രൂപയുടെ പ്രതീക്ഷിത വരവും, 3,53,21,096 രൂപ മുന്‍കാല നീക്കിയിരിപ്പും ഉള്‍പ്പെടെ 18,71,89,896 രൂപ വരവും 17,71,30,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സാജു മത്തായി അവതരിപ്പിച്ചത്.
വികസന മേഖലയായ കാര്‍ഷികമേഖലയ്ക്ക് 21.85 ലക്ഷം രൂപയും, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, ഭവന നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം നല്‍കുന്നതിന് മൂന്ന് ലക്ഷം രൂപയും, അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും, നവീകരണത്തിനായി 46 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ ഏറ്റവും രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് 54 ലക്ഷം രൂപയും ആരോഗ്യ ചികിത്സാമേഖലയില്ല് 18 ലക്ഷം രൂപയും, അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതിന് മൂന്ന് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതു ആസ്തി അറ്റകുറ്റപ്പണികള്‍ക്കായി 25 ലക്ഷത്തോളം രൂപയും, യുനാനി ആശുപത്രിയ്ക്കായി ഒരു ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: