ലിമ: പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി അയാകുഷോ പ്രദേശത്താണ് അപകടം നടന്നത്. 500 മീറ്റര്‍ താഴ്ചയിലേക്ക് ബസ് മറിഞ്ഞു. 13 പേര് അപകട സ്ഥലത്തും ആറുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.
തെക്കുകിഴക്കന്‍ പെറുവിലെ സാന്ഷെയിലാണ് അപകടമുണ്ടായത്. മലയിടുക്കുകളിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് 3000 അടി താഴേക്കു പതിക്കുകയായിരുന്നു.
റോഡുകളുടെ ശോചനീയാവസ്ഥ മൂലം പെറുവില്‍ വാഹനാപകടങ്ങള്‍ പതിവാണ്. കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തില്‍ 37 പേര് കൊല്ലപ്പെട്ടിരുന്നു.
70 പേര്‍ക്കാണ് പരുക്കേറ്റത്.കഴിഞ്ഞയാഴ്ച പെറുവില്‍ മൂന്ന് ബസ്സുകള്‍ അപകടത്തില്‍പ്പെട്ട് 37 പേര് മരിച്ചിരുന്നു. 70 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: