തിരുവനന്തപുരം: ഭരണപക്ഷത്തെയൊ പ്രതിപക്ഷത്തെയൊ ഒരു നേതാവിനുമെതിരെയും തന്റെ കയ്യില്‍ ഒരു ബോംബുമില്ലെന്നു ചീഫ് വിപ്പ് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുന്ന ഒരു നടപടിയിലേയ്ക്കും നീങ്ങരുതെന്നു തന്നെ അനുകൂലിക്കുന്നവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഡിഎഫ് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. രാവിലെ ഔദ്യോഗിക വസതിയിലെത്തി സെക്യുലര്‍ ഭാരവാഹികളില്‍ ചിലര്‍ പി.സി. ജോര്‍ജ്ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാനായിരുന്ന ടി.എസ് ജോണിന്റെ അദ്ധ്യക്ഷതയില്‍ ആദ്യ യോഗം തിരുവനന്തപുരത്ത് കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ പഴയ ആസ്ഥാനത്ത് ചേര്‍ന്നു.
പിളര്‍പ്പിലേക്ക് പോകരുതെന്നു നേതാക്കളോട് പി.സി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ജോണിന്റെ നേതൃത്വത്തില്‍ ആദ്യം എംഎല്‍എ ഹോസ്റ്റലില്‍ നടന്ന കൂടിക്കാഴ്ച നിയമസഭാ സെക്രട്ടറി വിലക്കി. തുടര്‍ന്നാണു പഴയ ആസ്ഥാനത്തേക്ക് യോഗം മാറ്റിയത്.
പാര്‍ട്ടിയിലെയും മുന്നണിയിലേയും പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ സെക്യുലര്‍ കടുത്ത നിലപാടിലേക്കു തന്നെയെന്ന് ടി.എസ്. ജോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: