ന്യൂദല്‍ഹി: ദേശീയ എക്സിക്യുട്ടീവില്‍നിന്ന് പുറത്താക്കിയ യോഗേന്ദ്ര യാദവിനെ ആം ആദ്മി മുഖ്യദേശീയ വക്താവ് സ്ഥാനത്തുനിന്നും ഉടന്‍ പുറത്താക്കും. പ്രശാന്ത് ഭൂഷണെ എക്സിക്യുട്ടീവില്‍ നിന്ന് പുറത്താക്കിയതിനു തൊട്ടുപിന്നാല അദ്ദേഹത്തെ അച്ചടക്കസമതിയില്നിന്ന് നീക്കിയിരുന്നു. ഇതേ മാതൃകയില്‍ യാദവിനെയും നീക്കാനാണ് കേജ്രിവാളിന്റെ പദ്ധതി.
വക്താക്കളുടെ പുതിയ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. അതില്‍ യാദവ് ഉണ്ടാവില്ല. ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. കേജ്രിവാളിന്റെ നടപടികളെ ചോദ്യംചെയ്ത പാര്‍ട്ടി ലോക്പാല്‍ അഡ്മിറല്‍ (റിട്ട) എല്‍. രാംദാസിനെ പുറത്താക്കിയിരുന്നു. പകരം രണ്ട് ഐപിഎസുകാരുള്ള മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
അതിനിടെ അശുതോഷ്, ആശിഷ് കേതന്, സഞ്ജയ് സിങ് എന്നിവര്‍ക്ക് രാജ്യസഭാ എംപി പദവി ലഭിക്കുന്നത് സുഗമമാക്കുന്നതിനായാണ് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ആംആദ്മി ദേശീയ എക്സിക്യുട്ടീവില്‍ പുറത്താക്കിയതെന്ന പ്രചാരണം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സജീവമാണ്. അടുത്തവര്‍ഷത്തോടെ ദല്‍ഹിയില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും നിയമസഭയിലെ വലിയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ എഎപിക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. ഇതിനുവേണ്ടിയുള്ള കരുനീക്കങ്ങളാണ് യാദവിന്റെയും ഭൂഷണിന്റെയും പുറത്താകലിന് വഴിതെളിച്ചതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: