ശബരിമല: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പള്ളിവേട്ട നാളെ നടക്കും. പള്ളിവേട്ടക്കായി ഭഗവാന് ആനപ്പുറത്ത് ശരംകുത്തിയിലേക്ക് എഴുന്നെളളും. ശരംകുത്തിയില്‍ നായാട്ടുവിളി എന്നചടങ്ങിനുശേഷമാണ് പള്ളിവേട്ട.പത്തരയോടെ തിരിച്ചെഴുന്നള്ളത്ത് സോപാനത്ത് എത്തും. ഭഗവാന്റെ പള്ളിയുറക്കം ശ്രീകോവിലിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാകും എന്ന പ്രത്യേകതയുമുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആറാട്ടുബലി നടക്കുക. തുടര്‍ന്നാണ് ആറാട്ട് എഴുന്നെള്ളത്ത്. പതിനൊന്ന് മണിയോടെ ആറാട്ടുഘോഷയാത്ര പമ്പയില്‍ എത്തും. ഘോഷയാത്രക്ക് വന്‍വരവേല്‍പ്പാണ് പമ്പയില്‍ നല്‍കുക.11.30ന് പമ്പാനദിയിലെ ആറാട്ടുകടവില്‍ തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ ആറാട്ട് നടക്കും.തുടര്‍ന്ന് പമ്പാ ഗണപതിക്ഷേത്രാങ്കണത്തില് ഭക്തര്‍ക്ക് ഭഗവദ് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും.
മൂന്നുമണിക്ക്ശേഷമാണ് ആറാട്ട്തിരുച്ചെഴുന്നള്ളത്ത് ആരംഭിക്കുക.രാത്രി ഒന്‍പതുമണിയോടെ തിരിച്ചെഴുന്നള്ളത്ത് സന്നിധാനത്തെത്തും.തുടര്‍ന്ന് പ്രത്യേകപൂജകള്ക്കുശേഷം കൊടിയിറക്കും.വലിയകാണിക്കയ്ക്കുശേഷം പത്ത് ദിവസത്തെ ഉത്സവത്തിന് പരിസമാപ്തികുറിച്ച് നടയടക്കും. ഭക്തര്‍ക്ക് ഏറെ അനുഗ്രഹമാകുന്ന വിളക്കിനെഴുന്നെള്ളിപ്പ് നാളെ സമാപിക്കും. ഭഗവാനെ ഏറനേരം ദര്‍ശിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മേടമാസപൂജകള്ക്കായി ശബരിമലനട 14ന് വൈകിട്ട് 5.30ന് തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: