മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ഡോക്കോവിച്ച്, മുന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, നാലാം സീഡ് ജപ്പാന് താരം കീ നിഷികോരി, ആറാം സീഡ് സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ തുടങ്ങിയവര്‍ നാലാം റൗണ്ടിലെത്തി. അതേസമയം രണ്ടാം സീഡ് റാഫേല്‍ നദാല്‍ ഫെര്‍ണാണ്ടോ വെര്ഡാസ്കോയോട് പരാജയപ്പെട്ട് പുറത്താവുകയും ചെയ്തു. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറും നിലവിലെ ജേത്രിയുമായ അമേരിക്കയുടെ സെറീന വില്ല്യംസ്, മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പ്, ഒമ്പതാം സീഡ് ജര്‍മ്മനിയുടെ ആന്ദ്രെ പെറ്റ്കോവിച്ച് തുടങ്ങിയവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
വനിതാ വിഭാഗത്തില്‍ സെറീന വില്ല്യംസ് റഷ്യന്‍ താരം സ്വറ്റ്ലാന കുസ്നെറ്റ്സോവയെ 6-2, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. റുമാനിയന്‍ താരം സിമോണ ഹാലപ്പ് 6-3, 7-5 എന്ന സ്കോറിന് ഫഌവിയ പെന്നെറ്റയെയും ജര്‍മ്മന്‍ താരം സബിനെ ലിസിക്കി 6-1, 6-2 എന്ന ക്രമത്തില്‍ 11-ാം സീഡ് സാറാ ഇറാനിയെയും സോളന്‍ സ്റ്റെഫാന്‍സ് 6-4, 7-6 (7-5) എന്ന സ്േകാറിന് ബെലിന്‍ഡ ബെന്സിക്കിനെയും സുവാരസ് നവാരോ 7-5, 0-6, 4-6 എന്ന സ്കോറിന് ഏഴാം സീഡ് പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാന്‍സ്കയെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്.
പുരുഷവിഭാഗത്തില്‍ 6-0, 7-5 എന്ന സ്കോറിന് ബെല്‍ജിയം താരം സ്റ്റീവ് ഡാര്സിസിനെയും ആന്‍ഡി മുറെ 6-3, 6-4 എന്ന ക്രമത്തില്‍ കൊളംബിയയുടെ സാന്റിയാഗോ ഗിരാല്ഡോയെയും ഡേവിഡ് ഫെറര്‍ 6-4, 7-5 എന്ന സ്കോറിന് ലൂക്കാസ് റൊസോളിനെയും പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടിലെത്തിയിട്ടുള്ളത്. അഞ്ചാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക് ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡിയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി. സ്കോര്‍ 6-1, 5-7, 7-6 (7-3).
പ്രതികരിക്കാൻ ഇവിടെ എഴുതുക: