പാലക്കാട്: അയല്‍ സംസ്ഥാന ട്രക്ക് ലോറി ഡ്രൈവര്‍മാരുടെ അനശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വാളയാറില്‍ അവശ്യസൗകര്യങ്ങളില്ലാത്തതില് പ്രതിഷേധിച്ചാണ് സമരം.
ആവശ്യ സൗകര്യത്തിനുള്ള ഇടമനുവാദിക്കണമെന്ന ആവശ്യം ഡ്രൈവര്‍മാര്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ ഉന്നയിച്ചതാണ്. സംയോജിത ചെക്പോസ്റ്റില്‍ സ്കാനര്‍ സംവിധാനം, പാര്‍ക്കിംഗ് യാര്‍ഡ് എന്നിവ ഉള്‍പ്പെടെ ഒമ്പത് ആവശ്യങ്ങളാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആവശ്യങ്ങളില്‍ മുമ്പ് ചര്‍ച്ച നടന്നെങ്കിലും നല്കിയ വാഗ്ദാനം ഒന്നും നടപ്പാക്കിയില്ലെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ജില്ലയിലെ ഏഴു ചെക്പോസ്റ്റുകള്‍ വഴിയുള്ള ലോറി ഗതാഗതം അനശ്ചിതകാലത്തേക്ക് നിറത്തിവെയ്ക്കാന് തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ചെക്ക്പോസ്റ്റുകള്‍ വഴിയുള്ള ചരക്കുനീക്കവും ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തിവയ്ക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ തീരുമാനത്തില്‍നിന്ന് സമരക്കാര്‍ പിന്നോട്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസം ധനമന്ത്രി കെഎം മാണി ലോറിയുടമകളെ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നെങ്കിലും സമരത്തിന്റെ തലേദിവസം ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്നു പറഞ്ഞ് ലോറിയുടമകള്‍ പങ്കെടുത്തില്ല. നിലവില്‍ പത്തുദിവസം മുമ്പേതന്നെ തമിഴ്നാട്ടില്‍നിന്നുള്ള ലോറികള്‍ കേരളത്തിലേക്കു ചരക്കെടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: