നാമക്കല്‍: വാളയാര്‍ ചെക്പോസ്റ്റുവഴിയുള്ള ലോറി ഗതാഗതത്തില്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ ആദ്യ ദിവസം തന്നെ നാമക്കല്‍ പ്രദേശത്ത് 75 ലക്ഷം മുട്ടകള്‍ വില്‍ക്കാനാവാതെ കുടുങ്ങി. എന്നാല്‍, മറ്റു വഴികളിലൂടെയുള്ള ചരക്കുനീക്കത്തിന് തടസമില്ലെന്ന് മുട്ടവ്യാപാര സംഘം പറയുന്നു. വാളയര്‍ ചെക്പോസ്റ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ആള് ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് സമരം നടത്തുന്നത്.
നാമക്കലില്‍നിന്നു മാത്രം ദിനംപ്രതി ഒരുകോടി മുട്ട കേരളത്തില്‍ എത്തുന്നുണ്ട്. ഇതില്‍ മുക്കാല്‍ പങ്കും വരുന്നത് വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ്. സമരം തുടരുകയാണെങ്കില്‍ ബ്രോയ്ലര്‍ ചിക്കന്‍ ബിസിനസിനേയും സമരം ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: