മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ഡോക്കോവിച്ച്, മുന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, നാലാം സീഡ് ജപ്പാന് താരം കീ നിഷികോരി, ആറാം സീഡ് സ്പാനിഷ് താരം ഡേവിഡ് ഫെറര്‍, എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച്, അമേരിക്കയുടെ ജോണ്‍ ഇസ്നര്‍, ആസ്ട്രിയയുടെ ഡൊമിനിക്ക് തീം, അര്‍ജന്റീനയുടെ ജുവാന്‍ മൊണാക്കോ തുടങ്ങിയവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ഒമ്പതാം സീഡ് ജര്‍മ്മന്‍ താരം ആന്ദ്രെ പെറ്റ്കോവിച്ച്, 12-ാം സീഡ് സ്പാനിഷ് താരം സുവാരസ് നവാരോ എന്നിവര്‍ സെമിയിലെത്തി.
വനിതാ വിഭാഗം സിംഗിള്‍സില്‍ 16-ാം സീഡ് അമേരിക്കയുടെ വീനസ് വില്ല്യംസിനെ മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സ്പാനിഷ് താരം സുവാരസ് നവാരോ അവസാന നാലിലേക്ക് കുതിച്ചത്. സ്കോര്‍: 0-6, 6-1, 7-5. ആന്ദ്രെ പെറ്റ്കോവിച്ച് 6-4, 6-2 എന്ന സ്കോറിന് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പെലിസ്കോവയെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.
പുരുഷ വിഭാഗത്തില്‍ ഡോക്കോവിച്ച് ഉക്രെയിന് താരം അലക്സാണ്ടര്‍ ഡോല്ഗോപൊലോവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മറികടന്നത്. സ്കോര്‍: 6-7 (3-7), 7-5, 6-0. മൂന്നാം സീഡ് ആന്‍ഡി മുറെ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സെണ 4-6, 6-3, 3-6 എന്ന സ്കോറിന് കീഴടക്കി. ഈ വിജയത്തോടെ കരിയറില്‍ 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരമെന്ന ബഹുമതിയും മുറെ സ്വന്തമാക്കി.
നാലാം സീഡ് കി നിഷികോരി 6-1, 6-2 എന്ന സ്കോറിന് ബെല്‍ജിയം താരം ഡേവിഡ് ഗോഫിനെയും ആറാം സീഡ് ഡേവിഡ് ഫെറര്‍ ഫ്രഞ്ച് താരം ഗില്ലെസ് സിമോണിനെ 7-6 (7-5), 6-0 എന്ന സ്കോറിനും ജുവാന്‍ മൊണാക്കോ 6-3, 6-3 എന്ന സ്കോറിന് ഫെര്‍ണാണ്ടോ വെര്ഡാസ്കോയെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: