ഏവമുക്തോ ഗുഡാകേശഃ പാര്ത്ഥിവേന ധനഞ്ജയഃ
വാസുദേവം സമീക്ഷേ്യദം വചനം പ്രത്യഭാഷത.
സര്‍വ്വ ഏതേ മഹാത്മാനഃ കൃതാസ്ത്രാശ്ചിത്രയോധിനഃ
അസംശയം മഹാരാജ, ഹന്യുരേവ ന സംശയഃ
അപൈതു തേ മനസ്താപോ യഥാ സത്യം ബ്രവീമ്യഹം,
ഹന്യാം ഏകരഥേനൈവ വാസുദേവസഹായവാന്,
സാമരാനപി ലോകാംസ്ത്രീന്‍ സര്‍വ്വാന്‍ സ്ഥാവരജംഗ
ഭൂതം ഭവ്യം ഭവിഷ്യഞ്ച നിമേഷാദിതി മേ മതിഃ മാന്‍
എന്നാണ് ഈ വിഷയത്തെക്കുറിച്ചു മഹാഭാരതത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. വാസുദേവന്റെ സഹായമുള്ള ഞാന്‍ മൂന്നു ലോകത്തിലുമുള്ളതും, ഉണ്ടായതും ഉണ്ടാകാന്‍ പോകുന്നതുമായ എല്ലാ സ്ഥാവരജംഗമങ്ങളേയും നിമിഷം കൊണ്ടു നശിപ്പിക്കുമെന്ന് ജ്യേഷ്ഠന്റെ മുമ്പില്‍ ശപഥം ചെയ്തുപറയുന്ന വീരനായ ആ അര്ജ്ജുനന് ഭഗവാനോട് എത്ര ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നു എന്നത് വര്‍ണ്ണനാതീതമായ ഒരു വിഷയമാണ്. ആ ഭക്തിയും വിശ്വാസവും ജീവിതാവധി അര്‍ജ്ജുനനെ സര്‍വ്വ ആപത്തുകളില്‍നിന്നും രക്ഷിച്ച് വിജയശ്രീലാളിതനാക്കിത്തീര്ത്തു. ശ്രീകൃഷ്ണന്റെ സ്വര്ഗ്ഗാരോഹണമറിഞ്ഞ അര്ജ്ജുനന് വ്യാസനോടു പറയുന്നത് അതിനു തെളിവാണ്.
തമപശ്യന്‍ വിഷീദാമി
ഘുണ്ണാമീവ ച സത്തമം
പരിനിര്വ്വണ്ണിചേതാഞ്ച
ശാന്തിം നോപലഭേ പീ ച.
വിനാ ജനാര്‍ദ്ദനം വീരം
നാഹം ജീവിതുമുത്സഹേ.
എന്നാണു മൗസലത്തില്‍ ആ വിഷയത്തെക്കുറിച്ചു പറയുന്നത്. ശ്രീകൃഷ്ണനോടുകൂടാതെ ജീവിക്കുവാന്‍പോലും അര്ജ്ജുനന് പ്രയാസമായിരുന്നുവെന്ന് ഇതുകൊണ്ട് സ്പഷ്ടമാകുന്നു. സമ്പത്തിലും ആപത്തിലും ഒരുപോലെ സ്നേഹിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നതാണ് സഖ്യം. അതു കൃഷ്ണാര്‍ജ്ജുനന്മാരുടെ ജീവിതത്തില്‍ നമുക്കു കാണാം. ശ്രീകൃഷ്ണന് ഈശ്വരനും അര്ജ്ജുനന് ജീവനുമാണ്. ഈശ്വരനേയും ജീവനേയും സഖാക്കളായി ഉപനിഷത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആ ചിത്രം കൃഷ്ണാര്ജ്ജുനന്മാരില് കാണപ്പെടുന്നു. ജീവന് ഈശ്വരനോട് ചേര്‍ന്നെങ്കിലേ ശക്തനും സ്വതന്ത്രനുമാകയുള്ളൂ.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: