മോസ്കോ: പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ കാംചട്ക ഉപദ്വീപിന് സമീപം റഷ്യന്‍ മത്സ്യബന്ധന കപ്പല്‍ മുങ്ങി 54 പേര് മരിച്ചു. കപ്പലില്‍ 132 പേര് ഉണ്ടായിരുന്നതായാണ് സൂചന. ഇവരില്‍ 63 പേരെ രക്ഷപ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
15 മത്സ്യബന്ധന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. റഷ്യ, മ്യാന്മര്, യുക്രൈന്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് കപ്പലിലുണ്ടായിരുന്നതെന്ന് റഷ്യന്‍ മന്ത്രാലയം അറിയിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. 78 പേര് റഷ്യന്‍ പൗരന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: