ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബരാമുള്ളയില്‍ വീണ്ടും സൈന്യവുമായി ഭീകരര്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. മൂന്നു ഗ്രാമീണര്‍ക്കു പരുക്കേറ്റു. വടക്കന്‍ കാശ്മീരിലെ പഠാനില്‍ ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തിയിലെ ഹാര്ദൂഷൂര ഗ്രാമത്തില്‍ ഭീകരര്‍ നുഴഞ്ഞുകയിറിയെന്ന സംശയത്തെതുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു വെടിവെപ്പ്.
ഭീകരര്‍ വെടിയുതിര്‍ത്തതോടെ പൊലീസും തിരിച്ചടിച്ചു. ഇതോടെ സൈന്യവും പൊലീസിനൊപ്പം ചേരുകയായിരുന്നു. മൂന്ന് ഭീകരര്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്. അതിനിടെ, ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായും സൂചനകളുണ്ട്.
ഗ്രാമീണരെ ബന്ദികളാക്കി സമീപത്തെ പൊലീസ് സ്റ്റേഷന് ആക്രമിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: