തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ണായക രേഖകള്‍ ഹാജരാക്കിയില്ലെന്നു ടി.എന്‍ പ്രതാപന് എം.എല്‍.എ. കേസില്‍ സര്‍ക്കാര്‍ വേണമെങ്കില്‍ തോറ്റോട്ടെ എന്ന മട്ടിലാണ് അഡ്വക്കേറ്റ് ജനറല്‍ കേസ് വാദിച്ചതെന്നും പ്രതാപന് പറഞ്ഞു.
ബാര്‍കോഴ കേസില്‍ നിര്‍ണായകമായ വസ്തുതകള്‍ വാദത്തിനിടെ പറഞ്ഞില്ല. സര്‍ക്കാര്‍ കേസ് ജയിച്ചതു കേസില്‍ കക്ഷി ചേര്‍ന്നവര്‍ തെളിവുകള്‍ ഹാജരാക്കിയതിനാല്‍ മാത്രമാണ്. വാദത്തിനിടെ മദ്യം നിരോധനം ലക്ഷ്യമെന്നു പറയുന്ന യുഡിഎഫിന്റെ പ്രകടനപത്രിക പോലും ഹാജരാക്കിയില്ല. ഇത് ഒളിച്ചു കളിയാണെന്നും പ്രതാപന് ആരോപിച്ചു. അതുകൊണ്ട് കേസ് സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ താന്‍ അവിടെ കക്ഷിചേരുമെന്നും പ്രതാപന് വ്യക്തമാക്കി.
ബാറുകള്‍ പൂട്ടിയശേഷം മദ്യവില്പന കുറഞ്ഞെന്ന് രേഖകള്‍ വ്യകമാക്കുമ്പോള്, നേരെ തിരിച്ചുള്ള കണക്കാണ് കോടതിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും ആത്മാര്‍ത്ഥതയില്‍ സംശയമില്ല. പ്രുമഖ അഭിഭാഷന് കപില്‍ സിബിലിനെ വാദിക്കാന്‍ എത്തിച്ചത് അതിന്റെ തെളിവാണ്. എന്നിട്ടും അഡ്വക്കേറ്റ് ജനറല്‍ എന്തുകൊണ്ട് ഇങ്ങനെ നിലപാടെടുത്തു എന്ന് അറിയില്ലെന്നും പ്രതാപന് പറഞ്ഞു.
ഇതിനിടെ പ്രതാപനെതിരെ പി.സി വിഷ്ണുനാഥ് എംഎല്‍എ രംഗത്തു വന്നു. പ്രതാപന് വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: