സന: അല്‍ഖ്വയ്ദയുടെയും ഇറാന്റെയും പിന്തുണയുള്ള ഹൂതി വിമത സേനയ്ക്ക് എതിരായ വേ്യാമാക്രമണം സഖ്യസേന പൂര്‍വ്വാധികം ശക്തമാക്കി.
ഷിയാ ഭൂരിപക്ഷ പ്രദേശത്ത് സൗദി സേന നടത്തിയ ബോംബാക്രമണത്തില്‍ പാലുല്‍പ്പന്ന ഫാക്ടറി പൂര്‍ണ്ണമായും തകര്‍ന്നു.
ഈ ആക്രമണത്തില്‍ 35 തൊഴിലാളികള്‍ കൊല്ലപ്പെട്ടു.വിമാനത്തില്‍ നിന്നുള്ള മിസൈലേറ്റാണ് ഫാക്ടറി തകര്‍ന്നത്. ഇതേത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീണാണ് 35 പേര് മരിച്ചത്.
ഈ കെട്ടിടം വിമതര്‍ ആയുധപ്പുരയാക്കിയതാണ് ആക്രമണത്തിനു കാരണം.അതിനിടെ യെമനില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും കുട്ടികളാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
ഹൂതികളുടെ ശക്തി ക്ഷയിപ്പിക്കാന്വേണ്ടിയാണ് സഖ്യസേന വേ്യാമാക്രമണം നടത്തുന്നത്. പലസുപ്രധാന സ്ഥലങ്ങളും വിമതരുടെ പിടിയിലാണ്.
സൗദിയില്‍ അഭയം തേടിയ പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ പിടിയിലുള്ള മേഖലയില്‍ അല്‍ഖ്വയ്ദ ഭീകരര്‍ ജയിലാക്രമിച്ചു. ഗ്രനേഡുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു ആക്രമണം. തുടര്‍ന്ന് അവര്‍ ജയില്‍ പുള്ളികളെ തുറന്നുവിട്ടു.
യെമന്‍ സെന്‍ട്രല്‍ ബാങ്ക് പിടിക്കാനുള്ള ശ്രമങ്ങളും അവര്‍ തുടങ്ങി. ബാങ്കിനു പുറത്ത് അതിശക്തമായ യുദ്ധം നടക്കുകയാണ്.അതിനിടെ ആക്രമണത്തില്‍ ഇതുവരെ 62 കുട്ടികള്‍ കൊല്ലപ്പെട്ടതായും 30 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുണീസെഫ് അറിയിച്ചു.
അതിനിടെ യെമനിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരമായ ഏദനിലും പോരാട്ടം കനത്തു. പട്ടണം പിടിക്കാനുള്ള ശ്രമത്തിലാണ് ഹൂതി വിമതര്‍. €ഏദന്റെ ഉള്‍ഭാഗത്തേക്കു വരെ വിമതര്‍ കടന്നെത്തിയതയാണ് സൂചന.വിമതരുടെ ടാങ്കുകള്‍ പട്ടണത്തില്‍ കടന്നുകഴിഞ്ഞു.
മലയാളികള്‍ അടക്കം ഭാരതീയര്‍ ഏറെയുള്ള മേഖലകളിലും പോരാട്ടം ശക്തമായിട്ടുണ്ട്.
മലയാളികള്‍ പലായനംചെയ്യുന്നു
അതിനിടെ സനയിലുള്ള മലയാളികള്‍ ഹെദൈദയിലേക്ക് പാലായനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എംബസിയുടെ അനുമതിയല്ലാതെയാണ് ഈ പലായനം. അങ്ങനെ ചെയ്യരുതെന്ന് എംബസി വിലക്കിയിട്ടുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് സ്വന്തമായി വാഹനം വിളിച്ച് ഇവര്‍ രക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: