കടുങ്ങല്ലൂര്‍: പാടത്തേക്കൊഴുക്കാന് കക്കൂസ് മാലിന്യവുമായെത്തിയ ലോറി ബിനാനിപുരം പോലീസ് പിടികൂടി. ഡ്രവറുള്പ്പടെ വണ്ടിയിലുണ്ടായിരുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. പള്ളുരുത്തി സ്വദേശികളായ തങ്ങള്‍ നഗറില്‍ മുഹമ്മദ് ആഷിക് (25) ചിറയ്ക്കല്‍ കോളനി ഹൈദ്രോസ് (20), വയനാട് പുല്‍പ്പള്ളി വെള്ളത്തിക്കുന്ന് തൈപ്പറമ്പില്‍ വീട്ടില്‍ ജെസ്റിന്‍(33) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ എടയാര്‍ റോഡിലൂടെ കക്കൂസ് മാലിന്യവുമായി ടാങ്കര്‍ ലോറി പോകുന്നുണ്ടെന്ന വിവരം കിട്ടിയയുടന്‍ എസ്.ഐ എം.എം. ജോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.വി.സുരേഷ്, പി.ആര്.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വണ്ടിയെ പിന്തുടരുകയായിരുന്നു.
ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ഭാഗത്ത് പാടത്ത് മാലിന്യം നിക്ഷേപിക്കാനായി നിര്‍ത്തിയപ്പോഴാണ് വണ്ടി പോലീസ് പിടികൂടിയത്. മിനി ടാങ്കര്‍ ലോറിയും വണ്ടിയിലുണ്ടായിരുന്നവരേയും ഉടന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: