ജെറുസലേം: യൂറോ 2016 യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയത്തിന് വിജയം. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇസ്രയേലിനെയാണ് ബെല്‍ജിയം പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെല്‍ജിയം വിജയം നേടിയത്.
കളിയുടെ ഒമ്പതാം മിനിറ്റില്‍ ഫെല്ലാനിയാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. കളിയുടെ 64-ാം മിനിറ്റില്‍ ബെല്‍ജിയം താരം വിന്‍സന്റ് കോംപാനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളി പൂര്‍ത്തിയാക്കിയത്. ഇസ്രയേല്‍ ഗോളി മാര്‍സിയാനോയുടെ ഉജ്ജ്വല പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്നും ബെല്‍ജിയത്തെ തടഞ്ഞുനിര്‍ത്തിയത്.
കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ബെല്‍ജിയം താരങ്ങള്‍ ലക്ഷ്യബോധം മറന്നതും അവര്‍ക്ക് വന്‍ തിരിച്ചടിയായി. വിജയത്തോടെ ബെല്‍ജിയം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.
ബസീനേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന വെയ്ല്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇരുടീമുകള്‍ക്കും അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ ആവറേജില്‍ ബെല്‍ജിയം മുന്നിലെത്തുകയായിരുന്നു. ഇസ്രയേല്‍ മൂന്നാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: