മഹാരാഷ്ട്രത്തില്‍ ശിവാജിക്കുശേഷം കുറെക്കാലം പെഷ്വമാര് ഭരണം നടത്തുകയുണ്ടായി. രാമശാസ്ത്രി പെഷ്വയുടെ പ്രധാന സെക്രട്ടറിയായിരുന്നു. സത്യസന്ധനും വിശ്വസ്തനുമായിരുന്നതുകൊണ്ട് പ്രധാനപ്പെട്ട പല കാര്യങ്ങളിലും പെഷ്വ രാമശാസ്ത്രിയെയാണ് ചുമതലപ്പെടുത്തിയ്.
ഖജാനയില്‍നിന്ന് വിശേഷാവസരങ്ങളില്‍ അതതിന് അര്‍ഹരായവര്‍ക്ക് പണം കൊടുക്കുക പതിവുണ്ട്. ധാര്മികാവസരങ്ങളിലും ദാനമെന്ന നിലയില്‍ പലര്‍ക്കും പണം കൊടുക്കാറുണ്ട്. ഇങ്ങനെയുള്ള തുക യഥയോഗ്യം കൊടുക്കുന്നതിനുള്ള ചുമതലയും രാമശാസ്ത്രിക്കായിരുന്നു.
സ്വര്‍ഗവാതില്‍ ഏകാദശി കഴിഞ്ഞ ദ്വാദസി നാള് വേദജ്ഞരായ പണ്ഡിതര്‍ക്കും ബ്രാഹ്മണര്‍ക്കും പ്രതിഗ്രഹം കൊടുക്കുന്ന ചടങ്ങും അക്കാലത്തുണ്ടായിരുന്നു. പണ്ഡിതന്മാര്ക്കും വേദജ്ഞര്‍ക്കും വിശേഷാല്‍ ദാനങ്ങള്‍ കൊടുക്കും. സാധാരണ ബ്രാഹ്മണര്‍ക്ക് രണ്ടുരൂപ പ്രതിഗ്രഹമെന്ന നിലയില്‍ നല്‍കും. അക്കൊല്ലം ആ തുക വിതരണം ചെയ്യുന്ന ചുമതലയും രാമശാസ്ത്രിക്കായിരുന്നു.
ദാനം മേടിക്കുന്നതിന് മറ്റു ബ്രാഹ്മണരുടെ കൂട്ടത്തില്‍ രാമശാസ്ത്രിയുടെ സഹോദരനും വന്നു. ആ ഘട്ടത്തില്‍ പെഷ്വയുടെ പ്രധാന സേനാപതിയായിരുന്ന നാനാഫര് നാവീസും വന്നിരുന്നു.
വേദജ്ഞര്‍ക്ക് ദാനം കൊടുക്കുന്ന ഘട്ടത്തില്‍ രാമശാസ്ത്രിയുടെ സഹോദരനും വന്ന് കൈനീട്ടി.
”ഞാന്‍ ഇയാളെ അറിയും. താങ്കളുടെ സഹോദരനല്ലേ. ഇരുപതുരൂപ കൊടുത്തേക്കൂ.” നാനാഫര് നാവീസ് പറഞ്ഞു.
രാമശാസ്ത്രി പറഞ്ഞു: ” വേദപണ്ഡിതന്മാര്ക്കാണ് ഇരുപതുരൂപ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്റെ സഹോദരന് വേദപണ്ഡിതല്ല. ഒരു സാധാരണ ബ്രാഹ്മണന് മാത്രം. അതിനാല്‍ രണ്ടുരൂപ കൊടുക്കാനുള്ള അര്ഹതയേയുള്ളൂ. എന്റെ സഹോദരണനാണെന്ന ചിന്തയില്‍ തെറ്റുചെയ്യാന്‍ എനിക്കു സാധ്യമല്ല. സഹോദരനെന്ന നിലയില്‍ എന്തെങ്കിലും കൊടുക്കണമെങ്കില്‍ എന്റെ സ്വന്തം പണമായിരിക്കണം. ദാനാദ്ധ്യക്ഷനായ രാമശാസ്ത്രിക്ക് ഇവിടെ അനിയനെന്നോ ചേട്ടനെന്നോ ബന്ധുവെന്നോ ശത്രുവെന്നോ ചിന്തിക്കേണ്ടതില്ല.
രാമശാസ്ത്രി സഹോദരന് രണ്ടുരൂപ മാത്രം കൊടുത്ത് പറഞ്ഞയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: