കോട്ടയം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് കാര്യമായി പ്രതികരിച്ചില്ല.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് പനിയാണെന്ന് അറിഞ്ഞ് വന്നതെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി. ഇന്നലെ രാത്രി 7.15 ഓടെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ചെന്നിത്തല എട്ടേകാലോടെയാണ് മടങ്ങിയത്.
ആഭ്യന്തരമന്ത്രിക്കെതിരെ കെ.എം മാണി രൂക്ഷവിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയുടെ എന്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനം രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
യുഡിഎഫിലും കോണ്‍ഗ്രസ്സിലും ബാര്‍ കോഴ വിവാദം ഉയര്‍ത്തിയ പ്രതിസന്ധിയില്‍ സമുദായത്തിന്റെ സംരക്ഷണത്തിനാണ് ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: