മുഹമ്മ: ചേര്‍ത്തല എസ്എന്‍ കോളേജിലെ ജീവനക്കാരുടെ സഹകരണ സംഘത്തില്‍ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കേസില്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാര്‍ഡ് നെടുംകണ്ടത്തില്‍ ഷാജിയുടെ ഭാര്യ ഇന്ദിര (49)യാണ് പിടിയിലായത്.
സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗം 94,51,810 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. റിട്ട. പ്രൊഫസര്‍ ബാലഗംഗാധരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 35 ലക്ഷം രൂപ നിക്ഷേപിച്ച ഇദ്ദേഹം മകളുടെ വിവാഹാവശ്യത്തിന് പണം പിന്പലിക്കാനെത്തിയപ്പോഴാണ് ക്രമക്കേട് മനസിലായത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം മാരാരിക്കുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാരാരിക്കുളം സിഐ: കെ.ജി. അനീഷ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇന്ദിരയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ജീവനക്കാരും വിരമിച്ചവരും ഉള്‍പ്പെടെ 360 അംഗങ്ങള്‍ ഒന്നരക്കോടി രൂപ സൊസൈറ്റിയില്‍ നിക്ഷേപിച്ചിരുന്നു. 80 ലക്ഷത്തോളം രൂപ സംഘാംഗങ്ങള്‍ക്ക് വായ്പയിനത്തില്‍ നല്‍കിയതിന്റെ തിരിച്ചടവ് കൃത്യമായി ലഭിച്ചിരുന്നെങ്കിലും സംഘം രേഖകളില്‍ ഇവ വകകൊള്ളിച്ചിരുന്നില്ല. 2008 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തല്‍.
ഇന്ദിരയുടെ ജീവിതം അത്യാഢംബരവും അടുത്ത കാലത്തായി മകളുടെ വിവാഹവും പ്രൗഡിയോടെ നടത്തിയിരുന്നു. ഭര്‍ത്താവ് ഷാജിക്ക് സ്ഥിരമായ ജോലിയില്ല. ഇവരുടെ പേരില്‍ ഒരുകോടി രൂപ വിലമതിക്കുന്ന വീടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: