സ്വന്തം യുക്തിയില്‍ ഉറച്ചുനില്ക്കുക, അതിനുമേലെയുള്ള ഒന്നിലെത്തുംവരെ. അപ്പോള്‍ ഏത്, യുക്തിയുമായി, അപസ്വരിക്കാത്തതുകൊണ്ട്, ഉച്ചതരമാണെന്നു നിങ്ങള്‍ക്കു മനസ്സിലാകും.
ബോധാതീതമായ തലം ദിവ്യാവേശമത്രേ; എന്നാല്‍ അപസ്മാരമൂര്ച്ഛയെ ശരിയായ സമാധിയെന്ന് ഒരിക്കലും തെറ്റിദ്ധരിക്കതരുത്. ദിവ്യാവേശം തെറ്റായിട്ട് അവകാശപ്പെടുന്നത്- പ്രാകൃതപ്രവണതയെ ദിവ്യാവേശമെന്ന് ഭ്രമിക്കുന്നത് ഭയങ്കര സംഗതിയാണ്. ഈശ്വരാവേശത്തിനു ബാഹ്യമായ പരീക്ഷണോമായമൊന്നുമില്ല. അതു നാം സ്വയം അറിയുന്നു.
തെറ്റിനെതിരായുള്ള നമ്മുടെ കാവല്ക്കാരന് നിഷേധാത്മകമാണ്- യുക്തിയുടെ ശബ്ദം. മതമെല്ലാം യുക്തിയെ അതിക്രമിക്കലാണ്; എന്നാല്‍ അവിടെയെല്ലാം മാര്‍ഗ്ഗദര്‍ശി യുക്തിമാത്രമാണ്. ജന്മവാസന മഞ്ഞുകട്ടപോലെ; യുക്തിജലം; ദിവ്യാവേശം സൂക്ഷ്മസ്വരൂപം, ആവി; ഒന്നു മറ്റേതിനെ പിന്തുടരുന്നു. എങ്ങും ഈ നിത്യമായ അനുക്രമം കാണാം. അവബോധം, സബോധം, ബുദ്ധി- ദ്രവ്യം, ദേഹം മനസ്സ്. നമുക്ക് ആദ്യം പിടികിട്ടിയ കണ്ണിയിലാണ് ചങ്ങലയുടെ തുടക്കമെന്നു നമുക്കു തോന്നുന്നു.
ഇരുപക്ഷത്തെയും യുക്തികള്‍ക്ക് ഒരുപോലെ കനമുണ്ട്. രണ്ടും ശരിയുമാണ്. നമുക്കതിനു രണ്ടിനും അപ്പുറമെത്തണം. അതും ഇതും ഇല്ലാത്ത ഒരു സ്ഥാനത്ത്. ഈ പരമ്പരയെല്ലാം മായയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: