അങ്കാര: തുര്‍ക്കിയില്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് നേരെ ആയുധധാരികളുടെ ആക്രമണം. മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഫുട്ബോള്‍ ടീമംഗങ്ങള്‍ക്ക് നേരെ തുര്‍ക്കിയുടെ വടക്ക് പടിഞ്ഞാറന്‍ ഹൈവേയില്‍ വച്ച് ശനിയാഴ്ചയാണ് അപ്രതീക്ഷിതമായ വെടിവെയ്പ്പ് നടന്നത്.
തുര്‍ക്കിയിലെ ഫെനെര്ബാഷേ ഫുട്ബോള്‍ അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബസ് ഹൈവേയിലേക്ക് കടക്കവെയാണ് അജ്ഞാതരായ ആയുധധാരികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കളിക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മത്സരം കഴിഞ്ഞ് ഇസ്താംബൂളിലേയ്ക്ക് മടങ്ങുകയായിരുന്നു ടീം. ആക്രമണ കാരണത്തെ കുറിച്ചോ അക്രമികളെ കുറിച്ചോ വിവരം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: