തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം നിയമോപദേശം തേടും.
വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നല്കിയ ശബ്ദരേഖ തെളിവായി നല്കിയ ശബ്ദരേഖ തെളിവായി സ്വീകരിക്കാമോ എന്ന കാര്യത്തിലാണ് വിജിലന്‍സ് നിയമോപദേശം തേടുന്നത്. കേസില്‍ മേയ് ആദ്യവാരം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
പരാതിക്കാരനായ ബിജു രമേശൊഴികെ മറ്റാരും കെ.എം മാണി പണം വാങ്ങിയെന്ന മൊഴി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെളിവായി ബിജു രമേശ് നല്‍കിയിരിക്കുന്ന ശബ്ദരേഖ നിയമത്തിന്റെ മുമ്പില്‍ നിലനില്‍ക്കുമോ എന്നതാണ് വിജിലന്‍സിനെ കുഴയ്ക്കുന്നത്. ശബ്ദരേഖ മുമ്പ് എഡിറ്റ് ചെയ്തതാണെന്നും അന്വേഷണ സംഘം പറയുന്നു. ചട്ടം 164 പ്രകാരമാണ് മജിസ്ട്രേട്ടിന് മുമ്പാകെ ബിജു രഹസ്യമൊഴി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.
മാണിക്കു പണം നല്‍കിയതായി ബാറുടമകളുടെ യോഗത്തില്‍ വിവിധ ബാറുടമകള്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിനു കൈമാറിയിരിക്കുന്നത്. എന്നാല്‍ ബറുടമകളില് പലരും ഇതു വിജിലന്‍സിനു മുമ്പില്‍ നിഷേധിച്ചിട്ടുണ്ട്. ബിജു രമേശ് നല്കിയ രഹസ്യമൊഴി പ്രകാരം നടപടികളുമായി മുന്നോട്ടു പോകാനാണു വിജിലന്‍സിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: