മഹത്തായ ഉദ്ദേശ്യത്തോടെയാണ് ഓരോ ജീവനും ഉത്ഭവിച്ചിരിക്കുന്നത്. ഒരു പൂമൊട്ടിനെപോലെ ഓരോ വ്യക്തിയിലും അതു പൂര്‍ണമാക്കാനുള്ള ഉദേ്വഗം സ്പന്ദിക്കുന്നുണ്ട്. എന്നാല്‍ ഈ ദാഹം, ജീവന്റെ യാത്രയുടെ ഉദ്ദേശ്യമുള്ക്കൊള്ളാത്ത ജീവിതംമൂലം ചിതറി നിഷ്ഫലമാകുന്നു.
അധോമണ്ഡലങ്ങളില്‍ നഷ്ടമാകുന്ന ഈ ചലനങ്ങളെ സമാഹരിച്ച് ഉപരിമണ്ഡലങ്ങളിലേയ്ക്കുയര്ന്ന് ജന്മോദ്ദേശ്യം പൂര്‍ത്തിയാക്കാനുള്ള മാര്‍ഗം സ്വീകരിക്കണം. അപ്പോള്‍ അന്തര്ദാഹത്തിനു പ്രത്യുത്തരമായി ദിവേ്യച്ഛയുടെ പ്രകാശം ജീവനില്‍ അവരോഹണം ചെയ്യുന്നു.
ആ ഇച്ഛയുമായി സംയോജിച്ച് ബോധപ്രകാശത്താല് എല്ലാം പുഷ്പിതമായി ജീവിക്കുന്നതാണു ജന്മസാഫല്യം. ന്യൂനതകളും വൈകല്യങ്ങളും പരിഹരിച്ചുകൊണ്ട് ജീവനെ ആ ധര്‍മപഥത്തില്‍ പുനസ്ഥാപിക്കുവാന്‍ ആ മഹാവൈഭവം എന്നെ ഉപാധിയാക്കുന്നു. ആ മഹാപ്രഭാവം ഓരോ വ്യക്തിക്കും അനുയോജ്യമായ പ്രതേ്യക പ്രായോഗിക സൂചനകളായി അവരിലേക്കു സംക്രമിക്കുന്നു. ഞാന്‍ വെറുമൊരു പ്രണാളിമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: