ഹൈദ്രാബാദ്: സിപിഎമ്മിനെപോലെ ഫണ്ട് സ്വരൂപിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍ സിപിഐ തീരുമാനം.തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളും പുതുതലമുറയില്‍ പാര്‍ട്ടിക്ക് സ്വാധീനമില്ലാത്തതുമാണ് ഇത്തരത്തിലുള്ള ഒരുദിശയിലേക്ക് നീങ്ങുവാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.സുധാകര റെഡ്ഡിയാണ് സഖാള്‍ക്ക് ഇത്തരത്തിലുള്ള ഒരുനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഫണ്ട് ശേഖരിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് മുതിര്‍ന്ന നേതാക്കളോട് റെഡ്ഡി പറഞ്ഞു. ഇതിലൂടെ മാത്രമെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുവാനാവുകയുള്ളു. മോശംസമയത്തിലൂടെയാണ് പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ ഇന്നത്തെ അവസ്ഥയില്‍ റെഡ്ഡി വളരെ ദുഖിതനാണ്. ഒരു ലോക്സഭാംഗം മാത്രമാണ് ഇന്ന് പാര്‍ട്ടിക്കുള്ളത്. പശ്ചിമ ബംഗാള്‍, കേരളം, ബീഹാര്‍, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ നാമമാത്രമായ പ്രാതിനിധ്യമെയുള്ളൂ. ഒരിക്കല്‍ പാര്‍ട്ടിക്ക് ലോക്സഭയില്‍ 58 സീറ്റുകളുണ്ടായിരുന്നു. പിന്നീട് 23 സീറ്റുകളുണ്ടായിട്ടുണ്ട്. ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നൂറ് കോടി രൂപ ഒരു മണ്ഡലത്തില്‍ ചെലവഴിക്കപ്പെടുമ്പോള്‍ എങ്ങനെ പിടിച്ചുനില്ക്കാനാവും. ഫണ്ട്ശേഖരണം വളരെ ദയനീയമാണ്. സിപിഎമ്മില്‍നിന്നും വളരെയേറെ സിപിഐക്ക് പഠിക്കാനുണ്ട്.
6.5 ലക്ഷം അംഗങ്ങളും 30,000 യൂണിറ്റുകളുമാണ് ദല്‍ഹി ഉള്‍പ്പടെ സിപിഐക്കുള്ളത്. അംഗങ്ങള്‍ കുറഞ്ഞുകുറഞ്ഞ് വരികയാണ്. മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് 5000 രുപ വീതം നല്‍കണം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് കോടിരുപമാത്രമാണ് ചെലവഴിച്ചത്. എന്നാല്‍ സിപിഎം 18 കോടിരൂപയാണ് ചെലവഴിച്ചതെന്നും റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: