തിരുവനന്തപുരം:യെമനിലെ ദുരിതമേഖലയില്നിന്ന് അവശേഷിക്കുന്ന മലയാളികളെ എത്രയും വേഗം മടക്കിയെത്തിക്കുന്നതിന് ഇനിയും കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം. ഉച്ചയ്ക്ക് 12.30 ന് നിയമസഭാ ചേമ്പറിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം.
യെമനില്‍നിന്ന് ഇന്നലെ വൈകിട്ടോടെ 440 ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഏദന്‍ തുറമുഖത്തുനിന്ന് കപ്പല്‍മാര്‍ഗം ഇന്നലെ പുറപ്പെട്ട 440 പേരും സന വിമാനത്താവളത്തില്‍നിന്ന് ഇന്ന് പുറപ്പെടുന്ന ഏകദേശം 350 പേരും ജിബൂത്തിയിലെത്തും. ജിബൂത്തിയില്നിന്ന് രണ്ട് വിമാനങ്ങളിലായി ഇവരെ ഇന്ത്യയിലെത്തിക്കും.
യെമനില്‍നിന്ന് ഇതുവരെ 469 മലയാളികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഏദന്‍, മുഖാല എന്നീ തുറമുഖങ്ങളില്‍നിന്ന് കപ്പല്‍ മാര്‍ഗവും സാനയില്‍നിന്ന് വിമാനമാര്‍ഗവും അറുനൂറിലേറെ ആളുകള്‍ ഇന്ന് ജിബൂത്തിയില്‍ എത്തിച്ചേരുമെന്നാണ് വിദേശകാര്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇവരെയുംകൊണ്ടുള്ള വിമാനങ്ങള്‍ ഇന്നു രാത്രിതന്നെ മുംബൈയിലും കൊച്ചിയിലും എത്തിച്ചേരും.
അല്‍തോറ ആശുപത്രി അടക്കമുള്ള ചില ആശുപത്രികളില്‍ നിന്ന് ജീവനക്കാരുടെ പാസ്പോര്ട്ടുകള് അടിയന്തരമായി മടക്കിവാങ്ങാനും ഇവരെ നാട്ടിലേക്ക് അയയ്ക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: