തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കും മുമ്പ് പി.സി. ജോര്‍ജ്ജ് തല്‍സ്ഥാനം രാജി വച്ചേക്കും. ഒത്തുതീര്‍പ്പ് ഫോര്‍മുലകളെല്ലാം പരാജയപ്പെട്ടപ്പോള്‍ പുറത്താക്കലിന് അവസരം നല്‍കാതെ ജോര്‍ജ്ജ് ഇന്ന് രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണിക്ക് നല്കിയ ഉറപ്പ്.
മാണി ഒരു ഒത്തുതീര്‍പ്പിനും തയ്യാറാവാഞ്ഞതോടെ ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായി. ഐ ഗ്രൂപ്പിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങാതെ മാണി നിലപാട് കടുപ്പിച്ചതോടെ ഉമ്മന്‍ചാണ്ടി പ്രതിസന്ധിയിലാവുകയായിരുന്നു. ഇന്ന് ചേരുന്ന കെപിസിസി യോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി ജോര്‍ജ്ജിന്റെ കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കും. അതിന് മുമ്പ് രാജി വയ്ക്കാനാന് പി.സി. ജോര്‍ജ്ജിന്റെ തീരുമാനം.
എന്നാല്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പായി മാണിയുമായും പി.സി. ജോര്‍ജുമായും മുഖ്യമന്ത്രി ഇന്നുരാവിലെ ചര്‍ച്ച നടത്തും. പി.സി. ജോര്‍ജും കെ.എം. മാണിയും ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു ശേഷം ഇന്നു തലസ്ഥാനത്തെത്തും. മുഖ്യമന്ത്രി ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ചീഫ് വിപ്പ് പദവി പോയാലും യുഡിഎഫ് ഉന്നതാധികാര സമിതിയിലെ അംഗത്വം നിലനിര്‍ത്തി ജോര്‍ജ്ജിനെ മയപ്പെടുത്താനാണ് ശ്രമം.
നിലവിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ പരിഗണിച്ച് ജോര്‍ജിനെ മുന്നണിയില്‍ നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. ചീഫ്വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയാലും യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നതടക്കമുള്ള പി.സി. ജോര്‍ജിന്റെ ആവശ്യങ്ങളില്‍ കെ.എം. മാണിയുടെ നിലപാടിനെ ആശ്രയിച്ചാവും മുഖ്യമന്ത്രിയുടെ തീരുമാനം.
കേരളാകോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്ന് ജോര്‍ജ്ജ് ആവശ്യപ്പെട്ടതാണെങ്കിലും ഇത് നടക്കില്ലെന്ന് കണ്ടതോടെയാണ് യുഡിഎഫ് ഉന്നതാധികാര സമിതിയിലെ അംഗത്വമെങ്കിലും നിലര്ത്തണമെന്ന ആവശ്യം ജോര്‍ജ്ജ് ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കെ.എം. മാണി ഇതിന് വഴങ്ങാന്‍ ഇടയില്ല. പാര്‍ട്ടി വിടാനോ മുന്നണി വിടാനോ ആലോചനയില്ലെന്ന് ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് മാണിക്കെതിരായ നീക്കം ശക്തമാക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യം സൃഷ്ടിക്കാനാകും ജോര്‍ജ്ജ് ശ്രമിക്കുക. ഇത് കേരളാകോണ്ഗ്രസിലും യുഡിഎഫിനും വലിയ തലവേദന സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: