തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ യുഡിഎഫ് തന്നെ അനുവദിക്കണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. താനടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മുന്നണി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് തയ്യാറായില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. യുഡിഎഫിന് തന്നെ പുറത്താക്കാം. യുദ്ധമെങ്കില്‍ യുദ്ധമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫിന് തന്നെ പുറത്താക്കാം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. വോട്ടിന്റെ നിയമപ്രശ്നമൊന്നും പറയേണ്ട, യുഡിഎഫിന് നാണക്കേട് ഉണ്ടാകാതിരിക്കട്ടെ. പറയാനുള്ളത് മാണി തന്നോട് നേരിട്ട് പറയണമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.
സ്ഥാനത്തുനിന്ന് നീക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. രാജി വയ്ക്കണമെന്ന് പറയാന്‍ മാണിക്ക് അവകാശമില്ല. യുഡിഎഫ് വോട്ട് വാങ്ങി ജയിച്ച താന്‍ അഞ്ചു കൊല്ലവും മുന്നണിയുടെ ഭാഗമായിരിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: