ന്യൂദല്‍ഹി: കാലാവസ്ഥവ്യതിയാനത്തിനെതിരായ ആഗോള ദൗത്യത്തിന് ഭാരതം നേതൃത്വം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാന വനം പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നമ്മുടെ നാടിന്റെ സംസ്ക്കാരത്തിന് ആഗോളതലത്തില്‍ വേണ്ടത്ര പ്രാമുഖ്യം ലഭിച്ചിട്ടില്ലെന്ന്ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ആഗോള പോരാട്ടത്തിന് ഭാരതം ഒരു തടസ്സമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നു എന്നതില്‍ നിരാശയുണ്ടെന്നും പറഞ്ഞു.
ഭാരതത്തിലെ ജനങ്ങള്‍ എന്നും പ്രകൃതിയെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണെന്നത് ലോകത്തിനു മുന്നില്‍ എടുത്തുകാട്ടേണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍തന്നെ ഏറ്റവും കുറഞ്ഞ ആളോഹരി കാര്‍ബണ്‍ പുറംന്തള്ളല്‍ ഭാരതത്തിലാണ്.
വികസനവും പരിസ്ഥിതിസംരക്ഷണവും കൈകോര്‍ത്ത് മുന്നേറുമെങ്കിലും ഇക്കാര്യത്തില്‍ ഗുരുതരമായ തെറ്റിദ്ധാരണകളാണുള്ളതെന്ന് നരേന്ദ്ര മോദിപറഞ്ഞു. ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ വനഭൂമിയെയോ വനവാസി ഭൂമിയെയോ ബാധിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്നിരിക്കെ ഗുരുതരമായ തെറ്റിദ്ധാരണകളും നുണകളുമാണ് ബില്ലിനെക്കുറിച്ച് പരത്തുന്നത്. സൗരോര്‍ജ്ജം, കാറ്റ്,സസ്യഇന്ധനം എന്നിവവഴി വന്‍തോതില്‍ ശുദ്ധമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കടുവകളുടെ എണ്ണം സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ അടങ്ങിയ റിപ്പോര്‍ട്ടും പരിസ്ഥിതി ആഘാതപഠനത്തിനുള്ള പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദേശീയ വായുഗുണനിലവാര സൂചികയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. പ്രധാന നഗരങ്ങളിലെ വായുമലിനീകരണതോത് തത്സമയം നിരീക്ഷിക്കാനാണ് സൂചിക. ആദ്യഘട്ടത്തില്ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ദല്ഹിഎന്നിവയടക്കം 10 നഗരങ്ങളിലെ വായുമലിനീകരണതോത് നിരീക്ഷിക്കും. അടുത്ത ഘട്ടത്തില്‍ ദശലക്ഷത്തിലധികം ജനസംഖ്യയുള്ള 22 സംസ്ഥാന തലസ്ഥാനങ്ങളിലേക്കും 44 മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: