ന്യൂദല്‍ഹി: നിലവിലുള്ള വനനിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് അന്തിമ രൂപം നല്കാന് വിളിച്ചുചേര്‍ത്ത സംസ്ഥാന വനം മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കേരളം. മുന്‍കാബിനറ്റ് സെക്രട്ടറിയും കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതതല സമിതി ചെയര്‍മാനുമായ ടിഎസ്ആര്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായി അംഗീകരിക്കില്ലെന്ന് സംസ്ഥാന വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന വ്യവസ്ഥകള്‍ ടിഎസ്ആര്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുള്‍പ്പെടെ ഒന്‍പതു കാര്യങ്ങളിലുള്ള സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഇന്ന് സമ്മേളനത്തിന്റെ സമാപനത്തില്‍ ഇക്കാര്യത്തില്‍ നിലപാടറിയിക്കാമെന്ന് കേന്ദ്രവനംപരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞതായും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചയും കടുവാ സംരക്ഷണം സംബന്ധിച്ച പുതിയ കേന്ദ്രനിലപാടുകളും ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും. കടുവകളിറങ്ങിയാല് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച് കടുവയ്ക്ക് ഇരപിടിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കടുവാ സംരക്ഷണ അതോറിറ്റിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ശക്തമായ എതിര്‍ക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: