കോട്ടയം: ധനമന്ത്രി കെഎം മാണിയുടെ മകന് ജോസ് കെ മാണിയുടെ കൈയിലിരുപ്പ് ശരിയല്ലെന്ന് ചിഫ് വിപ്പ് പിസി ജോര്‍ജ്. സരിതയുടെ കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
കത്തില്‍ ജോസ് കെ മാണിയുടെ പേര് ഉണ്ടെന്നും കത്ത് കണ്ടപ്പോള്‍ തന്നെ മാണിയെ താന്‍ ഈ കാര്യം അറിയിച്ചതാണെന്നും ജോര്‍ജ് വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ് ഈ കാര്യം വ്യക്തമാക്കിയത്.
കത്ത് പുറത്ത് വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് താന്‍ യുഡിഎഫില്‍ നിന്ന് പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവരാണ്. പൊലീസല്ല കത്തിനെ കുറിച്ച് അന്വേഷിക്കേണ്ടത്, സിബിഐ ആണെന്നും ജോര്‍ജ് പറഞ്ഞു. സരിതയുടെ കത്താണ് മാണിക്കും മകനും തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
സരിത തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും താനതിന് തല്‍പ്പരനായിരുന്നില്ല. നിര്‍ബന്ധം കാരണം അതിന് സമ്മതിച്ചപ്പോള്‍ പര്‍ദ്ദയിട്ട് ഒരു വ്യവസായിക്കൊപ്പമായിരുന്നു സരിത തന്നെ കാണാന്‍ വന്നത്. അന്നാണ് കത്ത് ആദ്യമായി കാണുന്നത്. കത്ത് വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ ഇടിമുഴക്കമാണ് ഉണ്ടായത്. കത്ത് വായിച്ച ശേഷം സരിതയ്ക്ക് തന്നെ മടക്കി നല്കി. കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണ്.
താന്‍ നേതാവായത് മാണിയുടെ ഔദാര്യം കൊണ്ടല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി ജയിച്ചത് താന്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണെന്നും ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ മാണി തോല്‍ക്കുമെന്നും ജോര്‍ജ് പറഞ്ഞു. പാലാ മെമ്പര്‍ എന്നു വിളിച്ച മാണിയെ പാലാ മുന്‍ മെമ്പര്‍ എന്ന് ജനത്തെക്കൊണ്ട് വിളിപ്പിക്കരുത്.
മാണിക്ക് ദുഷ്ടമനസാണെന്നും ധാര്‍മികത അദ്ദേഹത്തിന്റെ അടുത്ത് കൂടി പോയിട്ടില്ലെന്നും വിമര്‍ശിച്ച ജോര്‍ജ് താന്‍ ചെയ്ത കുറ്റം എന്താണെന്ന് മാണി വ്യക്തമാക്കണമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: