ശംഭുധ്യാനവസന്തസങ്ഗിനി ഹൃദാരാമേഘജീര്ണച്ഛദാഃ
സ്രസ്താ ഭക്തിലതാച്ഛടാവിലസിതാഃ പുണ്യപ്രവാളശ്രിതാഃ
ദീപ്യന്തേ ഗുണകോരകാ ജപവചഃപുഷ്പാണിസദ്വാസനാ
ജ്ഞാനാനന്ദസുധാമരന്ദലഹരീ സംവിത്ഫലാഭ്യുന്നതിഃ
ഹൃദയമാകുന്ന ആരാമത്തില്ശിവധ്യാനമാകുന്ന വസന്തംവന്നുചേര്ന്നാല് പാപങ്ങളാകുന്ന പഴുത്ത(ജീര്‍ണ്ണിച്ച)ഇലകള്കൊഴിയും. ഭക്തിയാകുന്ന വള്ളിച്ചെടികള്‍ പുണ്യമാകുന്ന പുതുതളിരുകളാല്ശോഭിക്കുകയുംഅവയില്ഗുണങ്ങളാകുന്ന മൊട്ടുകളുംമന്ത്രജപങ്ങളാകുന്ന(സ്തോത്രജപങ്ങളാകുന്ന) പുഷ്പങ്ങളും നല്ല സുഗന്ധത്തോടെ പ്രകാശിക്കുകയുംചെയ്യും. ആ പൂക്കളില്‍ നിന്ന്ജ്ഞാനാനന്ദങ്ങളാകുന്ന അമൃതിനു തുല്യമായ പൂന്തേന്‍ ഒഴുകുകയുംതത്വബോധമാകുന്ന ഫലത്തിന്റെഅഭ്യുന്നതിഉണ്ടാവുകയുംചെയ്യുന്നു.
നിത്യാനന്ദരസാലയംസുരമുനിസ്വാന്താംബുജാതാശ്രയം
സ്വച്ഛംസദ്ദ്വിജസേവിതംകലുഷഹൃത്സദ്വാസനാവിഷ്കൃതം
ശംഭുധ്യാനസരോവരം വ്രജ മനോ ഹംസാവതംസസ്ഥിരം
കിം ക്ഷുദ്രാശ്രയപല്വലഭ്രമണസഞ്ജാതശ്രമം പ്രാപ്സ്യസി
അല്ലയോ മനസാകുന്ന ഹംസശ്രേഷ്ഠാ, നീ നിത്യാനന്ദമാകുന്ന രസത്തിന്(ജലത്തിന്) ആലയം(ഇരിപ്പിടം) ആയതുംദേവര്ഷിമാരുടെ മനസ്സാകുന്ന താമരപ്പൂക്കള്‍ക്ക് ആശ്രയസ്ഥാനമായതുംസ്വച്ഛവും(നിര്‍മ്മലവും) ഉത്തമന്മാരായ ദ്വിജന്മാരാല്‍ സേവിക്കപ്പെടുന്നതും പാപത്തെ ഇല്ലാതാക്കുന്നതും നല്ലസുഗന്ധത്തോടുകൂടിയതുമായശംഭുധ്യാനസരോവരത്തെ(ശിവധ്യാനമാകുന്ന സരസ്സിനെ) സ്ഥിരമായിലഭിക്കുന്നതിനായിഗമിച്ചാലും. ക്ഷുദ്രന്മാര്ക്കു മാത്രം ആശ്രയമാകുന്ന ചെറുകുളത്തില്വെറുതേ നീന്തിത്തുടിച്ച്ക്ലേശം അനുഭവിക്കുന്നത്എന്തിനാണ്? (അതുകൊണ്ട്എന്തു നേടുവാനാണ്?)
ആനന്ദാമൃതപൂരിതാഹരപദാംഭോജാലവാലോദ്യതാ
സ്ഥൈര്യോപഘ്നമുപേത്യ ഭക്തിലതികാശാഖോപശാഖാന്വിതാ
ഉച്ഛൈര്മാനസകായമാനപടലീമാക്രംയ നിഷ്കല്മഷാ
നിത്യാഭീഷ്ടഫലപ്രദാ ഭവതു മേ സത്കര്മസംവര്ധിതാ
ശിവഭക്തിയാകുന്ന വള്ളിച്ചെടി ആനന്ദാമൃതത്താല് നനയ്ക്കപ്പെട്ട് ശിവപാദപദ്മമാകുന്ന തടത്തില്‍ നിന്നുംഉയര്ന്ന്സ്ഥൈര്യമാകുന്ന താങ്ങിനെ ആശ്രയിച്ചുചുറ്റിക്കയറിശാഖകളും ഉപശാഖകളുമായിഉന്നതമായ മനസ്സാകുന്ന പന്തലില്‍ പടര്ന്ന്ദോഷരഹിതമായിത്തീര്ന്ന് സല്‍ക്കര്‍മ്മങ്ങളാല്‍ വളര്‍ത്തപ്പെട്ട് എനിക്ക് നിത്യമായഅഭീഷ്ടഫലത്തെ പ്രദാനം ചെയ്യുന്നതായി ഭവിക്കട്ടെ.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: