സന: യെമനില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈന്യവും അല്‍ഖ്വയ്ദയുടേയും ഇറാന്റെയും പിന്തുണയുള്ള ഹൂതി വിമത സൈന്യവും തമ്മിലുള്ള യുദ്ധം മുറുകി.തിങ്കളാഴ്ച മാത്രം പല സ്ഥലങ്ങളിലായി അന്‍പതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്.
മൂന്നാഴ്ചക്കുള്ളില്‍ 600 സനയില്‍ സദാ െഷല്ലുകള് പൊട്ടിത്തെറിക്കുന്ന ശബ്ദവും അലമുറകളുമാണ് ഉയരുന്നത്. സനയിലെ പല പ്രധാന സ്ഥലങ്ങളും ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞു. സഖ്യസേന കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നതെങ്കിലും തലസ്ഥാനമായ സന വിമത സൈന്യത്തിന്റെ പിടിയില്‍ തന്നെയാണ്. എന്നാല്‍ വ്യോമാക്രമണങ്ങള്‍ അവരുടെ ശക്തി വളരെയേറെ കുറച്ചിട്ടുണ്ട്.
ഹൂതി വിമതസേനയുടെ പിടിയിലുള്ള പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം വിഛേദിച്ചിരിക്കുകയാണ്.ഇതുമൂലം 1.60 ലക്ഷം ജനങ്ങളാണ് ദുരതം അനുഭവിക്കുന്നത്.
തിങ്കളാഴ്ച തുറമുഖ നഗരമായ ഏദനിലാണ് 50 പേര് കൊല്ലപ്പെട്ടത്. തുറമുഖ നഗരത്തിന്റെ ആധിപത്യത്തിനു വേണ്ടി വിമതസൈന്യവും സൈന്യവും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളില്‍ അറുനൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. അതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആള്‍ക്കാരാണ് പലായനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: