തിരുവനന്തപുരം:യഥാര്‍ത്ഥ കത്തെന്ന് അവകാശപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സരിത പ്രദര്‍ശിപ്പിച്ച കത്തിലും ജോസ് കെ. മാണിയുടെ പേര്. കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തിലെ ചില പേജുകളില്‍ ജോസ്കെ.മാണിയുടെ പേരുണ്ടായിരുന്നു.
ആ കത്ത് തന്റേതല്ലെന്നും വ്യാജമാണെന്നും ശക്തമായി വാദിച്ച് സരിത നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യഥാര്‍ത്ഥ കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്ന് വച്ചു. ഇത് ഫോട്ടോയില്‍ പകര്‍ത്തിയപ്പോഴാണ് ആദ്യകത്തിലെ വിവരങ്ങള്‍ ഇതിലും തെളിഞ്ഞുകണ്ടത്. ഇതോടെ സരിതയുടെ വാദം പൊളിഞ്ഞു. യുഡിഫിലെ അശ്ലീല നാടകം പൂര്‍വ്വാധികം ശക്തിയോടെ രംഗം കൊഴുപ്പിക്കുമെന്നുറപ്പായി.
ജോസ് കെ. മാണിയെ കൂടാതെ മുന്‍ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ കെ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എ.പി. അബ്ദുള്ളക്കുട്ടി എന്നവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും കത്തിലുണ്ട്. മലയാളത്തിലെ ചില സീരിയല്‍ സിനിമാ നടന്മാരും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നും കത്തില്‍ പറയുന്നു.
തന്നെ ഇവര്‍ വിളിച്ചതിന്റെ ഫോണ്‍ രേഖകളും വിവരങ്ങളും സരിത കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 30 പേജുള്ള കത്ത് ഇംഗ്ലീഷിലും മലയാളത്തിലുമാണ് തയ്യാറാക്കിയിരിക്കുന്നത്. കത്ത് തുടരും എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചിട്ടുള്ളത്. സരിതയുടെ കത്തെന്ന പേരില്‍ ആദ്യം പുറത്തുവന്ന കത്തിലെ കൈപ്പടയും മാധ്യമങ്ങളെ കാണിച്ച കത്തിലെ കൈപ്പടയും സമാനമാണ്. ഇതോടെ ജോസ്. കെ. മാണിയെ രക്ഷിക്കാനുള്ള നീക്കവും പാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: