കൊട്ടാരക്കര: സരിതയുടെ കത്ത് താന്‍ പി.സി.ജോര്‍ജിന് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ബാലകൃഷ്ണ പിള്ള. എന്നാല്‍ കത്ത് തന്റേയോ ഗണേഷ് കുമാറിന്റെയോ കയിലില്ല. സരിതയുടെ കത്ത് താന്‍ കണ്ടിട്ടുണ്ടെന്നും വായിച്ച ശേഷം തിരികെ നല്‍കിയെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
സരിതയുടെ കത്ത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പല രാഷ്ട്രീയക്കാരും സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ നേരിട്ട് അറിയില്ലെന്നും പിള്ള പറഞ്ഞു. ഇല്ലാത്ത സ്ത്രീ വിഷയം ഉണ്ടാക്കി പി.ടി.ചാക്കോയെ രാജിവയ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍.
കെ.എം.മാണി സരിതയുമായി കൂടിക്കാഴ്ച നടത്തിയതായി കേട്ടറിവ് ഉണ്ട്. എന്നാല്‍ ഇതിന് തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ തറവാടി ആയതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിയുന്നത്. അഴിമതിയെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്കിയ കത്തുകള്‍ വിജിലന്‍സിന് നല്‍കുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: