തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്ന് പിസി ജോര്‍ജ് കത്തില്‍ പറയുന്നു . 10 പേജുള്ള കത്താണ് മുഖ്യമന്ത്രിക്ക് പിസി ജോര്‍ജ് നല്‍കിയിരിക്കുന്നത്.
മാണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കുന്നത്. പന്ത്രണ്ടാമത് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് മാണി അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങി. മാണിയുടെ വീട്ടിലെ നോട്ടെണ്ണുന്ന യന്ത്രത്തില്‍ വച്ചാണ് തുക എണ്ണിയതെന്ന് കത്തില്‍ പറയുന്നു. തിരുവനന്തപുരം പൂവാറില്‍ റിസോര്‍ട്ടും വിദേശത്ത് മെഡിസിറ്റിയും മാണി പണിയുന്നുണ്ടെന്നും ജോര്‍ജ് ആരോപിക്കുന്നു.
മാണി അന്ധമായ പുത്രവാത്സല്യത്തിന്റെ പിടിയിലാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് മകനെ സാര്‍ എന്നു വിളിപ്പിക്കാനാണ് മാണിയുടെ ശ്രമം. ജോസ് കെ,മാണിയെ നിയന്ത്രിച്ചില്ലെങ്കില്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കത്തില്‍ പറയുന്നു. റബര്‍ കര്‍ഷകരെയും മാണി വഞ്ചിച്ചു. വന്‍കിട ടയര്‍ കമ്പനി പ്രതിനിധി ജോസ് കെ.മാണിക്ക് 10 കോടി രൂപ നല്കി.
സോളാര്‍, ബാര്‍ കോഴ കേസില്‍ ജോസ്.കെ.മാണിക്ക് മുഖ്യ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. തന്നെ പുറത്താക്കാന്‍ കത്ത് നല്‍കിയത് ജനാധിപത്യ വിരുദ്ധമാണ്. തന്നെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്. കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് എന്ന സ്ഥാനംവച്ച് അഴിമതിക്കെതിരെ പോരാടും. മാണിക്കു മുമ്പില്‍ മുഖ്യമന്ത്രി മുട്ടുമടക്കിയത് കാണേണ്ടിവന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ പരമദയനീമായ കാഴ്ചയാണെന്നും ജോര്‍ജ് കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: