വാഷിങ്ടണ്‍: വ്യോമയാന സുരക്ഷാ റാങ്കില്‍ ഭാരതത്തെ ഒന്നാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. അമേരിക്കന്‍ ഏവിയേഷന്‍ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി(എഫ്എഎ) യാണ് ഭാരതത്തെ ഒന്നാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്.
ഏവിയേഷന്‍ ഗ്രേഡ് 14 മാസങ്ങള്‍ക്ക് ശേഷം പുനഃപരിശോധിക്കും. അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) വീഴ്ച വന്നാല്‍ ഗ്രേഡ് രണ്ടിലേക്ക് താഴ്ത്തും.
ഒന്നാം ഗ്രേഡില്‍ എത്തുന്നതിനായി ഭാരതം കഠിനമായി പരിശ്രമിച്ചതായി ഗ്രേഡ് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ഗതാഗത സെക്രട്ടറി അന്തോണി ഫോക്സ് പറഞ്ഞു. ഉയര്‍ന്ന ഗ്രേഡില്‍ എത്തിയ ഭാരതത്തെ അഭിനന്ദിക്കുന്നു. ഇതേ നിലവാരത്തില്‍ ഭാരതം തുടരണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ഫോക്സ് പറഞ്ഞു.
വ്യോമയാന സുരക്ഷാ ഗ്രേഡില്‍ ഭാരതത്തെ ഒന്നാമത്തെ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പറഞ്ഞു. ഈ നിലവാരം നിലനിര്‍ത്തുവാന്‍ കഠിനമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: