സന്ധ്യാരംഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം
സപ്രേമഭ്രമരാഭിരാമമസകൃത്സദ്വാസനാശോഭിതം
ഭോഗീന്ദ്രാഭരണംസമസ്തസുമനഃപൂജ്യംഗുണാവിഷ്കൃതം
സേവേ ശ്രീഗിരിമല്ലികാര്ജുനമഹാലിങ്ഗംശിവാലിങ്ഗിതം
സന്ധ്യാരംഭത്താല്വികസിച്ചതും ശ്രുതിശിരഃസ്ഥാനത്ത്(വേദങ്ങളുടെശിരസ്സായ ഉപനിഷത്തുകളില്‍) അധിഷ്ഠിതമായതും ഭക്തരാകുന്ന വണ്ടുകളാല്‍ മനോഹരമായതും(സപ്രേമഭ്രമര എന്നാണു പ്രയോഗം. ഭക്തി പരമപ്രേമമാണ്; സാ ത്വസ്മിന്‍ പരമപ്രേമരൂപാ എന്നു നാരദഭക്തിസൂത്രം) ഉത്തമമായസുഗന്ധത്താല്ശോഭിതവുംസര്പ്പങ്ങളാകുന്ന
ആഭരണങ്ങളോടുകൂടിയതുംസമസ്തസുമനസ്സുകളാലും(ദേവകളാലും) പൂജിക്കപ്പെടുന്നതും, ഗുണങ്ങളാല്ആവിഷ്ക്കരിക്കപ്പെട്ടതുംശിവയാല്(പാര്‍വതിയാല്‍) ആലിംഗനം ചെയ്യപ്പെട്ടതുമായ ശ്രീശൈലമല്ലികാര്ജ്ജുന മഹാലിംഗത്തെ ഞാന്‍ സേവിക്കുന്നു.
മഹാദേവചൈതന്യം നിറഞ്ഞ ദ്വാദശജ്യോതിര്ലിംഗങ്ങളില്ഒന്നാണു ശ്രീശൈലത്തെ മല്ലികാര്‍ജ്ജുന ലിംഗം. ആന്ധ്രയിലാണു ശ്രീശൈലം.
ഭൃങ്ഗീച്ഛാനടനോത്കടഃകരിമദഗ്രാഹീ സ്ഫുരന്മാധവാ
ഹ്ലാദോ നാദയുതോമഹാസിതവപുഃ പഞ്ചേഷുണാചാദൃതഃ
സത്പക്ഷഃ സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ
രാജീവേ ഭ്രമരാധിപോ വിഹരതാം ശ്രീശൈലവാസീവിഭുഃ
ശ്രീശൈലത്തില്വസിക്കുന്ന ആ വിഭു(മല്ലികാര്‍ജ്ജുനനായ മഹാദേവന്) ഭൃംഗിയുടെ (ശിവഭൂതഗണനാഥരില് ഒരുവന്) ഇച്ഛാനുസാരമുള്ള നടനത്താല്സന്തുഷ്ടനായവനും കരിയുടെ(ആനയുടെ, ഗജാസുരന്റെ) മദത്തെ ഗ്രഹിച്ചവനും സ്ഫുരിക്കുന്ന വിഷ്ണുവിന്റെആഹ്ലാദത്തോടുകൂടിയവനും നല്ലവെളുത്ത ശരീരത്തോടുകൂടിയവനും അഞ്ച് അമ്പുകള്‍ ഉള്ളവനായകാമദേവനാല്ആദരിക്കപ്പെടുന്നവനും ദേവകളുടെദിവ്യോദ്യാനങ്ങളില് നല്ലപക്ഷപാതത്തോടുകൂടിയവനുമാണ്. ആ ഭ്രമരാധിപന്‍(വണ്ടുകളുടെ അധിപന് എന്നും ശ്രീശൈലത്തില്‍ ഭ്രമരാംബികയായിവാഴുന്ന പാര്‍വതിയുടെ പതിയായവന്‍ എന്നുംഅര്ത്ഥം)എന്റെ മനസ്സാകുന്ന താമരപ്പൂവില്‍ പ്രത്യക്ഷപ്പെട്ടു വിഹരിക്കട്ടെ.
കാരുണ്യാമൃതവര്‍ഷിണം ഘനവിപദ്ഗ്രീഷ്മച്ഛിദാകര്മഠം
വിദ്യാസസ്യഫലോദയായസുമനഃസംസേവ്യമിച്ഛാകൃതിം
നൃത്യദ്ഭക്തമയൂരമദ്രിനിലയംചഞ്ചജ്ജടാമണ്ഡലം
ശംഭോവാഞ്ഛതി നീലകന്ധരസദാത്വാം മേ മനശ്ചാതകഃ
അല്ലയോ നീലകന്ധരനായ(നീല നിറമാര്‍ന്ന കഴുത്തോടുകൂടിയശിവനെന്നും നീലനിറമാര്‍ന്ന മേഘംഎന്നുംഅര്ത്ഥം. കം ജലം ധരതിഇതികന്ധരഃ എന്നതനുസരിച്ച്ജലത്തെ ധരിക്കുന്നത്കന്ധരം) ശംഭോ, കാരുണ്യാമൃതം(കരുണയാകുന്ന അമൃംതജലം) വര്‍ഷിക്കുന്നവനും, വലിയവിപത്തായഗ്രീഷ്മ(വേനല്‍) കാലത്തിനെ ഇല്ലാതാക്കുന്നതില്‍ നിപുണനും, വിദ്യയാകുന്ന സസ്യത്തില്‍ ഫലംഉണ്ടാകുന്നതിനായിസുമനസ്സുകളാല്സേവിക്കപ്പെടുന്നവനും, ആഗ്രഹാനുസാരംരൂപം കൈക്കൊള്ളാന്‍ കഴിയുന്നവനും നൃത്തംചെയ്യുന്ന ഭക്തരാകുന്ന മയിലുകളോടുകൂടിയവനും(കാര്‍മേഘം കാണുമ്പോള്‍ മയില്‍ ആനന്ദനൃത്തമാടുന്നതുപോലേ നീലകണ്ഠനായശിവനെ ദര്ശിക്കുമ്പോള് ഭക്തരും ആനന്ദനൃത്തമാടുന്നു) അദ്രിയില്‍(ശ്രീശൈലത്തില്‍) വസിക്കുന്നവനും ഇളകുന്ന ജടാമണ്ഡലത്തോടുകൂടിയവനുമായഅങ്ങയെഎന്റെ മനസ്സാകുന്ന ചാതകപ്പക്ഷി(മേഘത്തോടു ജലം യാചിക്കുന്നത്എന്നാണുചാതകശബ്ദാര്ത്ഥം. ചാതകപ്പക്ഷിയെന്നാല് വേഴാമ്പല്‍ എന്നര്‍ത്ഥം) സദാആഗ്രഹിക്കുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: