അദ്വൈതജ്ഞാനമണ്ഡലത്തില് ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധം ഒരാദ്ധ്യയോഗമാണ്. ഭക്തന്റെ പ്രജ്ഞയില്‍ ദ്വൈതഭാവം എന്നൊന്നില്ല. ഈശ്വരനും ഭക്തനും ഒന്നാണ്. ഭക്തിയെ പരിപോഷിപ്പിക്കുക. ഒരുപരിശുദ്ധ മനസ്സില്‍ മാത്രമേ ഭക്തി ഉദയം ചെയ്യുകയുള്ളൂ. നിങ്ങളുടെ ആചരണം ധര്മ്മപരമായിരിക്കണം.
സ്വഭാവം കളങ്കപങ്കിലമാകരുത്. മാനസികദൃഷ്ടിയെ അസത്തില്‍നിന്നു സത്തിലേക്കും ബാഹ്യത്തില്നിന്നു ആന്തരീകത്തിലേക്കും നശ്വരമായ പ്രപഞ്ചവിഷയങ്ങളില്നിന്ന് ഈശ്വരപാദാരവിന്ദങ്ങളിലേക്കും കേന്ദ്രീകരിക്കണം. നിങ്ങളുടെ ജീവിതം ധര്‍മ്മത്താല്‍ തേജോമയമായിത്തീരട്ടെ. കര്‍മ്മം അനിവാര്യമാണ്. പക്ഷേ, അപ്പോഴൊക്കെ നിങ്ങളുടെ നാവില്‍ ഈശ്വരഹോമവും മനസ്സില്‍ ഈശ്വരസ്മരണയും ഉണ്ടായിരിക്കണം. നാമത്തോടുള്ള പ്രേമം വികസിച്ച് അതിന്റെ മാധുര്യത്തെ ആസ്വദിച്ച് തുടങ്ങിയാല്‍ പിന്നീടൊരു നിമിഷംപോലും ആ മധുരനാമത്തെ വിട്ടുപിരിയാന്‍ സാധിക്കയില്ല.
അങ്ങിനെയുള്ള ഒരു അവസ്ഥ വന്നുചേരണം. ധ്യാനമണ്ഡലത്തില്‍ എത്തിച്ചേരുന്നതിന് സ്മരണം, ജപം, ശ്രദ്ധ, ഭക്തി, കര്ത്തവ്യനിഷ്ട എന്നീ പടികളെ തരണം ചെയ്യേണ്ടതുണ്ട്. കര്‍ത്തവ്യത്തെ ആരാധനാദേവിയായിത്തന്നെ പരിഗണിക്കുക. കര്‍ത്തവ്യം ഈശ്വരനുമായി നിങ്ങളെ ബന്ധിക്കട്ടെ. ഉന്മേഷം, ശ്രദ്ധ, ഭാവം, ഭക്തി,കര്‍ത്തവ്യനിഷ്ഠ എന്നീ പടികളെ തരണം ചെയ്യേണ്ടതുണ്ട്.
കര്‍ത്തവ്യത്തെ ആരാധനാവേദിയായിത്തന്നെ പരിഗണിക്കുക. കര്‍ത്തവ്യം ഈശ്വരനുമായി നിങ്ങളെ ബന്ധിക്കട്ടെ. ഉന്മേഷം, ശ്രദ്ധ, ഭാവം,ഭക്തി ഇവയുണ്ടായിരിക്കണം. അപ്പോള്‍ വിരസത ആനന്ദത്തിനു വഴിമാറിക്കൊടുക്കും. കര്‍ത്തവ്യത്തിലുള്ള അഭിനിവേശത്തിലൂടെ നിങ്ങളുടെ അദ്ധ്യാത്മികശക്തി പ്രബുദ്ധമാകും. പക്ഷേ, എല്ലാം സാവധാനവുംസമാധാനപരവുമായിരിക്കണം.
നിങ്ങളുടെ ആദര്‍ശസൂക്തം പ്രശാന്തരായി സ്ഥിതിചെയ്യുക എന്നതായിരിക്കട്ടെ. ക്ഷമാപൂര്‍വ്വം വര്‍ത്തിക്കുക, വിധിയെ ഒരിക്കലും പഴിക്കരുത്. മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും ധര്‍മ്മം നിങ്ങളില്‍ പ്രകാശമാനമായിക്കൊണ്ടിരിക്കണം. പുരുഷനു പേരുദോഷം ഉണ്ടായിരിക്കണം. പ്രതികൂലപരിതസ്ഥിതികള് പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍. വിഷമഘട്ടങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന പ്രശ്നങ്ങള്‍ ഇവയെല്ലാം വന്നുചേരും.
പക്ഷേ മനസ്സ് അക്ഷോഭ്യമായി വര്‍ത്തിക്കണം. ഇത് അദ്ധ്യാത്മികശക്തിയാണ്. എല്ലാവരും ഗൃഹങ്ങളില്‍ താമസിച്ച് പാവനമായ ഗാര്ഹസ്ഥ്യധര്മ്മത്തെ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണല്ലോ. പക്ഷേ ഗാര്‍ഹസ്ഥ്യം ഒരു അദ്ധ്യാത്മ സാധനയായിത്തീരണം. എന്നാല്‍ മാത്രമേ അത് മോക്ഷത്തിലേക്ക് നയിക്കൂ. ഈശ്വരനായിരിക്കണം ജീവിതലക്ഷ്യം. കാഷായവസ്ത്രം ധരിച്ച് യാതൊരു കര്‍മ്മവും ചെയ്യാത്തവര്‍ക്ക് മാത്രമേ ഈശ്വരദര്‍ശനം സിദ്ധിക്കുകയുള്ളൂ എന്ന് വിചാരിക്കരുത്.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: