കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്രക്കൊരുങ്ങിയ സിപിഎം എംഎല്‍എയെ ചോദ്യം ചെയ്ത ഹര്‍ത്താല്‍ വിരുദ്ധ പ്രവര്ത്തകന് മര്‍ദ്ദനം. ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്ന് ചോദ്യം ചെയ്തയാളെ എം.എല്‍.എയുടെ സഹായി മര്‍ദ്ദിക്കുകയായിരുന്നു. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഉച്ചയോടെയാണ് സംഭവം.
സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകനായ രാജു.പി നായര്‍ക്കാണ് മര്‍ദനമേറ്റത്.
ട്രെയിനില്‍ എത്തിയ യാത്രക്കാരില്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി രാവിലെ മുതല്‍ സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്നു. ഈ സമയം കോഴിക്കോട്ട് നിന്ന് എറണാകുളത്തെത്തിയ എ. പ്രദീപ്കുമാര്‍ എം.എല്‍.എ സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്കോര്‍പിയോ കാറില്‍ കയറി.
ഹര്‍ത്താല്‍ നടത്തി ജനത്തെ ബുദ്ധിമുട്ടിച്ച ശേഷം ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയതിനെതിരെ വാഹനപണിമുടക്ക് ആഹ്വാനം ചെയ്ത പാര്‍ട്ടിയുടെ പ്രതിനിധിയായ താങ്കള്‍ ടാക്സിയില്‍ പോകുന്നത് ശരിയാണോയെന്ന് രാജു.പി നായര്‍ ചോദിച്ചു. ഈ സംഭാഷണങ്ങള്‍ ഫോണില്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. ഈ സമയം എം.എല്‍.എയയുടെ സഹായി
മര്‍ദിക്കുകയായിരുന്നുവെന്നാണ് രാജു.പി. നായര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
ഇതേ സ്ഥലത്ത് തന്നെ ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞ് വിദേശികളെ അടക്കം പെരുവഴിയിലാക്കിയിരുന്നു.ഹര്‍ത്താല്‍ ദിനത്തില്‍ വഴിയില്‍ കുടുങ്ങിപ്പോകുന്ന യാത്രക്കാരെ ലക്ഷ്യത്തില്‍ എത്തിക്കാനുള്ള ദൗത്യവുമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിലയുറപ്പിച്ച യുവാക്കളുടെ സംഘത്തിന് മുന്നിലേക്കാണ് നേതാക്കള്‍ എത്തിപ്പെട്ടത്.
ആദ്യം പന്ന്യന്‍ രവീന്ദ്രന്, തൊട്ടുപിന്നാലെ എത്തിയ എ. പ്രദീപ് കുമാര്‍ എംഎല്‍എ മുന്‍കൂര്‍ തയ്യാറാക്കിയ കാറിലേക്ക് കയറുമ്പോഴാണ് ക്യാമറക്ക് മുന്നില്‍പെട്ടത്. പതിവുപോലെ എല്ലാം പൂര്‍ത്തിയായപ്പോള്‍ പൊലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ച് മടങ്ങി. അതുവരെ ഗതാഗതം നിയന്ത്രിച്ചവര്‍ അപ്പോഴേക്ക് സ്ഥലം കാലിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: