കടലുണ്ടി: ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ രണ്ട് പേര് ട്രെയിന്‍ തട്ടി മരിച്ചു. കടലുണ്ടി എഎംഎല്‍പി സ്കൂളിന് സമീപം പുതിയവീട്ടില്‍ അബ്ദുറഹിമാന് (64), ബൈജുവിഹാറില് രാമന്(70) എന്നിവരാണ് കടലുണ്ടി റെയില്‍വേ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ തെക്ക് ഭാഗത്തായി ട്രെയിന്‍ തട്ടി മരിച്ചത്.
കാച്ചിഗുഡ-മംഗലാപുരം 17606 നമ്പര്‍ എക്സ്പ്രസ് വണ്ടിയാണ് തട്ടിയത്. ഇന്നലെ രാവിലെ 5.45ഓടെയായിരുന്നു അപകടം. പ്രഭാത നടത്തത്തിന്റെ ഭാഗമായി പ്ലാറ്റ് ഫോമിലൂടെ നടന്നുപോകുകയായിരുന്നു അബ്ദുറഹ്മാന്. കേള്‍വിക്കുറവുള്ള രാമന് തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ പാളം മുറിച്ച് കടക്കുകയായിരുന്നു. ഇത് കണ്ട അബ്ദുറഹിമാന് രാമനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരെയും തീവണ്ടി തട്ടിത്തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫറോക്ക് സബ് ട്രഷറിയില്‍ നിന്ന് സീനിയര്‍ ഗ്രേഡ് അക്കൗണ്ടന്റായി വിരമിച്ചയാളാണ് അബ്ദുറഹിമാന്. നഫീസയാണ് ഭാര്യ. മക്കള്‍: ഷമീം, ഷാഹിദ, ഷഹന. മരുമക്കള്‍: ഇസ്മായില്‍, റഹ്മത്ത്, ഫിദ. സഹോദരങ്ങള്‍: ആലിക്കോയ, അബൂബക്കര്‍, ഉമ്മര്‍, ഹുസൈന്, ഫാത്തിമ, ശരീഫ, മൈമൂന, പരേതരായ മുഹമ്മദ് ഹാജി, ബിച്ചഹമ്മദ്, സൈനബ. മൂന്നു പതിറ്റാണ്ട് മുമ്പ് വയനാട്ടില്‍ നിന്ന് കടലുണ്ടിയിലെത്തിയ രാമന് അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: