തിരുവനന്തപുരം: കെ.എം. മാണിക്കെതിരേ വീണ്ടും പി.സി. ജോര്‍ജ്. പുതിയ ചീഫ് വിപ്പിനെ തീരുമാനിച്ച രീതി അന്തസില്ലാത്തതാണെന്നു ജോര്‍ജ് പറഞ്ഞു. അന്തസ്സില്ലാത്തവരാണ് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.
എംഎല്‍എമാരെ വിളിച്ചുകൂട്ടിയായിരുന്നു ചീഫ് വിപ്പിനെ തീരുമാനിക്കേണ്ടിയിരുന്നത്. അതായിരുന്നു അന്തസ്. എന്നാല്‍, പാര്‍ട്ടി വൈസ് ചെയര്മാന് ആയ തന്നെപ്പോലും ഇക്കാര്യമൊന്നും അറിയിച്ചില്ല. മാണി 70 പ്രാവശ്യം ക്ഷമിക്കുമെങ്കില് താന്‍ 700 പ്രാവശ്യം ക്ഷമിക്കാന്‍ തയാറാണെന്നും പക്ഷെ മാണി മോഷണം നിര്‍ത്തണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ചീഫ് വിപ്പ് ആയി തോമസ് ഉണ്ണിയാടന് നിയമിതനാകുമെന്നും ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കുമെന്നും കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് പി.സി ജോര്‍ജ് ഇക്കാര്യം അറിയിച്ചത്.
അഴിമതി വിരുദ്ധരെ കൂട്ടി പുതിയ സംഘടനയ്ക്ക് രൂപം നല്‍കുമെന്നും പി.സി ജോര്‍ജ് അറിയിച്ചു. ഭരണത്തില്‍ അഞ്ചു കൊല്ലം തികയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: