.ആകാശേന ശിഖീസമസ്തഫണിനാം നേത്രാകലാപീ നതാനുഗ്രാഹി പ്രണവോപദേശനിനദൈഃ കേകീതിയോഗീയതേ ശ്യാമാംശൈല സമുദ്ഭവാം ഘനരുചിംദൃഷ്ട്വാ നടന്തംമുദാവേദാന്തോപവനേ വിഹാരരസികംതം നീലകണ്ഠം ഭജേ
യാതൊരുവനാണോ ആകാശമാകുന്ന ശിഖയോടു കൂടിയവനായും,സമസ്തനാഗങ്ങളുടേയും നായകനായവാസുകിയാകുന്ന ഭൂഷണത്തോടുകൂടിയവനായും, നമസ്ക്കരിക്കുന്നവര്ക്ക് അനുഗ്രഹമായി പ്രണവോപദേശം നല്കുന്നവനായും, കേകിയായും(മയില്അല്ലെങ്കില്കേകയോടു കൂടിയവന്), ഗാനം ചെയ്യപ്പെടുന്നവനായും; അതീവശോഭയുളളവളും യൗവനയുക്തയുംശ്യാമളവര്ണ്ണമാര്ന്നവളും പര്‍വതത്തില്‍ നിന്ന്ഉത്ഭവിച്ചവളുമായ ശ്രീപാര്വതിയോടൊത്തു ആനന്ദത്തോടെ നടനം ചെയ്യുന്നവനായും,വേദാന്തമാകുന്ന പൂന്തോട്ടത്തില്വിഹരിക്കുന്നത്, ആ നീലകണ്ഠനെ ഞാന്‍ ഭജിക്കുന്നു.
സന്ധ്യാഘര്മദിനാത്യയോഹരികരാഘാതപ്രഭൂതാനക
ധ്വാനോ വാരിദഗര്ജിതംദിവിഷദാംദൃഷ്ടിച്ഛടാചഞ്ചലാ
ഭക്താനാം പരിതോഷബാഷ്പവിതതിര്വൃഷ്ടിര്മയൂരീശിവാ
യസ്മിന്നുജ്ജ്വലതാണ്ഡവംവിജയതേതം നീലകണ്ഠം ഭജേ
ഗ്രീഷ്മകാലത്തിന്റെഅവസാനത്തിലെസന്ധ്യയില്, വിഷ്ണുമുഴക്കുന്ന പെരുമ്പറയുടെശബ്ദവും (ഇടിമുഴക്കവും) ദേവന് മാരുടെദൃഷ്ടിസമൂഹവും(മിന്നലും) ഭക്തരുടെ ആനന്ദബാഷ്പവും(മഴയും) ശ്രീപാര്വതിയാകുന്ന പെണ്മയിലിന്റെ നര്ത്തനവുംഏതൊരുശിവതാണ്ഡവത്തില്വിജയിക്കുന്നുവോ ആ നീലകണ്ഠനെ ഞാന്‍ ഭജിക്കുന്നു.
ആദ്യായാമിതതേജസേ ശ്രുതിപദൈര്വേദ്യായ സാധ്യായതേ
വിദ്യാനന്ദമയാത്മനേ ത്രിജഗതഃസംരക്ഷണോദ്യോഗിനേ
ധ്യേയായാഖിലയോഗിഭിഃസുരഗണൈര്ഗേയായമായാവിനേ
സമ്യക്താണ്ഡവസംഭ്രമായജടിനേ സേയം നതിഃശംഭവേ
ആദ്യനായുംഅമിതതേജസ്സോടുകൂടിയവനായുംവേദസൂക്തങ്ങളാല്(വേദപാദങ്ങളാല്) അറിയപ്പെടേണ്ടവനായുംസാക്ഷാല്ക്കരിക്കപ്പെടേണ്ടവനായുംവിദ്യാനന്ദമയനായുംമൂന്നുലോകങ്ങളുടേയുംസംരക്ഷണത്തിനു ഉദ്യമിക്കുന്നവനായുംസമസ്തയോഗികളാലുംധ്യാനിക്കപ്പെടേണ്ടവനായുംസുരഗണങ്ങളാല് പുകഴ്ത്തപ്പെടേണ്ടവനായുംമായാവിയായും(മായയോടുകൂടിയവനായും) സമ്യക്കായതാണ്ഡവത്തില് ഭ്രമമുള്ളവനായുംജടാമകുടം ധരിച്ചവനായുംവിളങ്ങുന്ന ശംഭുവിന്(ശിവന്) എന്റെ നമസ്ക്കാരം ഭവിക്കട്ടെ.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: