തൃശൂര്‍: കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. സി. ദിലീപ്കുമാര്, കെ. ശിവദാസന്‍ നായര്‍ എംഎല്‍എ എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് നിയമനം നടത്തി സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് സര്‍വകലാശാല ജീവനക്കാരന് കൊച്ചി കൊട്ടേക്കനാല്‍ റോഡ് കാര്യപറമ്പില്‍ കെ.എ.സതീഷ് നല്കിയ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജി കെ.ഹരിപാല്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് എറണാകുളം എസ്പിക്കാണ് അന്വേഷണ ചുമതല.
സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.സി.ദിലീപ്കുമാര്, രജിസ്ട്രാര്‍ ഡോ.ടി.പി.രവീന്ദ്രന്, കെ.ശിവദാസന്‍ നായര്‍ എംഎല്‍എ, സോഷ്യല്‍വര്‍ക്ക് വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.ജോസ് ആന്റണി, െ്രെപവറ്റ് സെക്രട്ടറി ടു വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് രജിസ്ട്രാര്‍ ഓഫീസ് എസ്.ജെ.ജയിംസ്, ലൈബ്രറി അറ്റന്റര്‍മാരായ പി.ജി.മനോജ്, പി.പി.എന്‍.മുസ്തഫ, വി.രാമചന്ദ്രന്, ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സര്‍വകലാശാല പബ്ലിക്കേഷന്‍ ഓഫീസര്‍ അനൂപ് കെ.മോഹന്റെ നിയമനം അന്വേഷണ പരിധിയില്‍ വരുമെങ്കിലും ഇയാള്‍ക്കെതിരെ തനിച്ചുള്ള അന്വേഷണമില്ല. പ്രൈവറ്റ് സെക്രട്ടറി ടു വൈസ് ചാന്‍സലര്‍ എന്ന തസ്തിക സ്റ്റാറ്റിയൂട്ടിന്റെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍വകലാശാലാ ഭരണഘടനാപ്രകാരമുള്ള അനുമതി വാങ്ങിയിട്ടില്ല. ഈ തസ്തികയിലേയ്ക്ക് തസ്തികമാറ്റം വഴി നിയമനത്തിന് അപേക്ഷ ക്ഷണിക്കുകയും രജിസ്ട്രാറുടെ ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലയിലുള്ള സെക്ഷന്‍ ഓഫീസര്‍ എസ്.ജെ. ജെയിംസിനെ നിയമിച്ചതും ചട്ടവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത തസ്തികയാണെന്നറിഞ്ഞുകൊണ്ടാണ് നിയമനം. പ്രൈവറ്റ് സെക്രട്ടറി ടു വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട എസ്.ജെ.ജയിംസ് രജിസ്ട്രാറുടെ ഓഫീസിന്റെ ചുമതലയുളള ഉദ്യോഗസ്ഥനായി തുടരുകയാണ്. ഇപ്പോഴും വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് ഡപ്യൂട്ടി രജിസ്ട്രാര്‍ വി. മനോജാണ്. പ്രൈവറ്റ് സെക്രട്ടറി ടു വൈസ് ചാന്‍സലറുടെ ശമ്പള സ്കെയില്‍ അടിസ്ഥാനശമ്പളത്തില് തന്നെ അധികമാണ്. ഈ നിയമനത്തിലൂടെ സര്‍ക്കാരിനും സര്‍വകലാശാലക്കും കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്. 2014 ഒക്ടോബര്‍ 15ന് സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്ത ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടിലും ഇത്തരം തസ്തികകളില്‍ നിയമനം നടത്തരുതെന്ന് പറയുന്നുണ്ട്.
ഡോ.ജോസ് ആന്റണി അസോസിയേറ്റ് പ്രൊഫസര്‍ ആകാന്‍ യോഗ്യതയില്ലാത്തയാളാണ്. 2004 ജൂണ്‍ എട്ടിനിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്ക് ഒരു ലൈബ്രറേറിയനും, മൂന്ന് റഫറന്‍സ് അസിസ്റ്റന്‍സും, 14 ലൈബ്രറി അസിസ്റ്റന്റിന്റെയും തസ്തികയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പി.ജി.മനോജ്, പി.പി.എന്‍.മുസത്ഫ, വി.രാമചന്ദ്രന്, ബിനു സെബാസ്റ്റ്യന്‍ എന്നിവരെ നിയമവിരുദ്ധമായി ഇല്ലാത്ത തസ്തിക ഉണ്ടാക്കി ലൈബ്രറി അറ്റന്റര്‍ തസ്തികയില്‍ നിയമിച്ചത് ചട്ട ലംഘനമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്തെ ചട്ടവിരുദ്ധമായി രജിസ്ട്രാര്‍ നിയമനം നടത്തിയതില്‍ വൈസ് ചാന്‍സലര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. ഹര്ജിക്കാരന് വേണ്ടി അഡ്വ. ജോഫി പി. ജോര്‍ജ്ജ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: