മൊസൂള്‍: പരിക്കേറ്റ ഭീകരരെ ചികിത്സിക്കാന്‍ വിസമ്മതിച്ച പത്ത് ഡോക്ടര്‍മാരെ ഐസിസ് വെടിവച്ചു കൊന്നു. വടക്കന്‍ ഇറാഖിലെ ഐസിസ് ശക്തികേന്ദ്രമായ മൊസൂളിന് സമീപമാണ് സംഭവം നടന്നത്.
ഐസിസിനു വേണ്ടി ഹമ്മാം അല്‍ അലില് മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്ന പ്രാദേശിക സംഘങ്ങള്‍ക്ക് ചികിത്സ നടത്താന്‍ ഭീകരതയെ എതിര്‍ക്കുന്ന ഡോക്ടര്‍മാര്‍ തയ്യാറാകാത്തതിനാലാണ് ഇവരെ വെടിവച്ച് കൊലപ്പെടുത്തിയത്.
ഡോക്ടര്‍മാരെ ഇറാഖിലെ വടക്കന്‍ മരുഭൂമിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി നടത്തിയ കൊലപാതകത്തിന്റെ വിശദ്ദവിവരങ്ങള് അല്‍ സുമാരിയ സാറ്റലൈറ്റ് ടെലിവിഷന്‍ നെറ്റ്വര്‍ക്കാണ് പുറത്തുവിട്ടത്. മൊസൂള്‍ നഗരം ഐസിസിന്റെ പ്രാകൃത ശിക്ഷാമുറകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട തുറസായ ജയിലായിമാറിയതായി പ്രാദേശിക ഉദ്യോഗസ്ഥനായ മൊവാഫാഖ് ഹമീദ് അല്‍ അസാവി അഭിപ്രായപ്പെട്ടു.
ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയില്‍ 60 സുന്നി ഗോത്രപോരാളികളെ ജിഹാദികള്‍ വധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖ് സുരക്ഷാ സേനയുമായി സഹകരിച്ചതായി ആരോപിച്ച് അല്‍ കരാബ്ലെ, അല്‍ബു ഉബൈദ്, അല്‍ബു മഹല്‍, അല്‍ബു സല്മാന് ഗോത്രക്കാരെയാണ് കൊന്നൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: